കവിത | മമദേശാംബവൃത്താന്തം
മമദേശാംബവൃത്താന്തം ക ളമെഴുത്തു പാട്ടിലുണരുമെൻ ദേവിതന്നുടെ ചൈതന്യ ഭാവമായ് ഞാ റ്റുവേലക്കിളികളുടെ പാട്ടിൻ ഈണം ഏറ്റുപാടുമെൻ ഭൂസുരരും ക ന്നും കൈക്കോട്ടും പാടും വിഷു- പ്പക്ഷിയിനിയും പാറിവരും രാശിയായ് തി ങ്കളുദിച്ചിടും അർക്കൻ തന്നുടെ ചക്രവാളം ചെറുകുന്നിൽ രചിക്കവേ ക ണ്ടങ്ങൾ നോക്കെത്താദൂരത്തി- തല്ലോ നീണ്ടുകിടക്കും ഞാറിനായ് ചു വന്ന പട്ടുടുത്തരുളും ദേവിയുടെ വരദാനമല്ലോ നെല്കതിരിൻ ഞെറികളും ക ള്ളക്കർക്കിടകമാസപ്പഞ്ഞവും പൊന്നിൻ ചിങ്ങമാസ പ്പുലരിയായ് ബ ലിമന്നന്റെ മക്കൾ മണ്ണിതിൽ വിള കൊയ്യുന്നു ഹർഷ പ്പൂവിളിയിൽ കാ വും കാവടിയും കമ്പക്കെട്ടും സമൂഹസംജ്ഞതൻ പ്രകടനമായ് വാ ഴും ഗണഗുണങ്ങൾ പോലവേ ഉച്ചനീചത്തിൻ കൊടി പാറിടുന്നു ക ടലമ്മ കനിഞ്ഞ സുദീർഘതീരവും സഹ്യന്റെയുന്നത മേരുവൻ കാടുമായ് വ സന്തകാലമിത് നിത്യം തുടരുവാൻ പ്രകൃതിതൻ സത്ഗുണം കാത്തിടേണം ക്ര മവിശ്വാസമനവധിയൊരുമയിൽ വാഴും ഒരുമയിൽ പെരുമയെന്നൊരു പൊരുളുമാ...