Posts

Showing posts from November, 2020

കഥ | ഗ്യുലാഗ്

Image
ഗ്യുലാഗ്   സ്ഥലം : വള്ളുവനാട്ടിലെ ഒരു ഉൾഗ്രാമം  കാലം : എൺപതുകളുടെ മദ്ധ്യം  മോഹനൻ നായർ പേരുകേട്ടൊരു കർഷകശ്രീയാണ്. പണ്ടുമുതൽക്കേ നിലവും വിളവും സമ്പത്തും കൈമുതലായുള്ള പൂവമ്പലം തറവാട്ടിലെ ഇപ്പോഴത്തെ  കുടുംബസ്ഥൻ ആണ് മോഹനൻ നായർ. പണ്ട് ഇരുപത്ഏക്കറോളം നെൽപ്പാടം സ്വന്തമായുണ്ടായിരുന്ന പൂവമ്പലം തറവാട്ടിലെ കൂട്ടുകുടുംബം, ച്ഛിന്നഭിന്നമായിപോയപ്പോൾ നിലവും വീതിക്കപ്പെട്ടു. ഭൂപരിഷ്കരണനിയമം മുന്നിൽ കണ്ടുകൊണ്ട് അന്നത്തെ കാരണവന്മാർ സാമാന്യബുദ്ധി ഉപയോഗപ്പെടുത്തി എന്ന് മോഹനൻ നായർ ചിലപ്പോഴൊക്കെ പറയാറുണ്ട്. അൻപതുകളുടെ ആവസാനത്തോടെ തറവാടും അതോട് ബന്ധമുള്ള എല്ലാ സ്വത്തുക്കളും ഭാഗം വെച്ചപ്പോൾ തറവാട് ഭവനം മോഹനൻ നായരുടെ അമ്മക്ക് സ്വന്തമായി. അങ്ങനെ മരുമക്കത്തായത്തിൽ ഇരുപതിലധികം ആൾക്കാർ ഒന്നിച്ചു താമസിച്ചിരുന്ന ആ വലിയ തറവാട്ടുവീട്ടിൽ അച്ഛനും അമ്മയും മോഹനൻ നായരും അനിയത്തിയും മാത്രമായി.  മോഹനൻ നായരുടെ അച്ഛൻ പാരമ്പര്യമായി കർഷകൻ തന്നെ ആയിരുന്നു. പൂവമ്പലം തറവാടുമായി വിവാഹബന്ധത്തിനു ശേഷം സ്വന്തം തട്ടകമായ തലപ്പിള്ളി താലൂക്കിൽ നിന്നും അദ്ദേഹം വള്ളുവനാട്ടെത്തി, കൃഷിയിൽ തന്റെ മികവ് തുടർന്നു. കൂട്ടുകുടുംബവ്യവസ്ഥയിൽ നല്ലൊരു കാര്

ഭക്തി | ഗുരുവായൂർ ഏകാദശി ~ ഗീതാ ജയന്തി

Image
ഗുരുവായൂർ ഏകാദശി ~ സങ്കല്പം, വിശ്വാസം, ആചാരം  ഹിന്ദുമത വിശ്വാസപ്രകാരം ഏകാദശിയെ വളരെ ശുഭദിനമായി കണക്കാക്കപ്പെടുന്നു. ഒരു വർഷത്തിലെ 24 ഏകാദശികളിൽ, മലയാള മാസമായ വൃശ്ചികത്തിൽ (നവംബർ / ഡിസംബർ) വരുന്ന ശുക്ല പക്ഷ ഏകാദശിയെ, ഗുരുവായൂർ ഏകാദശിയായി ആചരിക്കുന്നു. ഈ ദിവസത്തെ, ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ  ദിനം ആയും ആചരിക്കുന്നു. ശ്രീകൃഷ്ണ ക്ഷേത്രം എന്നാണ് ഈ ധന്യസ്ഥലം അറിയപ്പെടുന്നതെങ്കിലും, ശ്രീകോവിലിൽ സ്ഥാപിച്ചിരിക്കുന്ന പാതാള അഞ്ജനം  ശിലയിൽ നിർമ്മിച്ച വിഗ്രഹം മഹാവിഷ്ണുവിന്റേതാണ്. ഗുരുവായൂരിലെ പ്രഭു എന്നർത്ഥം വരുന്ന ഗുരുവായുരപ്പൻ എന്ന വാക്ക്; ദേവന്മാരുടെ ഗുരു ആയ ബൃഹസ്പതിയുടെയും, കാറ്റിന്റെ ദൈവം ആയ വായു ഭഗവാന്റെയും, 'അച്ഛൻ' അല്ലെങ്കിൽ 'കർത്താവ്' എന്ന് മലയാളത്തിൽ അർത്ഥം വരുന്ന അപ്പൻ എന്ന വാക്കിന്റെയും കൂടിച്ചേരലിൽ ഉണ്ടായതാണ്. ഗുരുവും വായുവും ചേർന്ന് ശ്രീകൃഷ്ണന്റെ ദേവതയെ പ്രതിഷ്ഠിച്ചതിനാൽ ഗുരുവായൂരപ്പൻ എന്ന പേര് ഇവിടത്തെ ദേവന് നൽകപ്പെട്ടു. ഗുരുവായുരപ്പന്റെ വിഗ്രഹം ശ്രീകൃഷ്ണന്റെ മാതാപിതാക്കളായ ശ്രീ വസുദേവരും മാതാ ദേവകിയും ആരാധിക്കുകയും വിഷ്ണുവിന്റെ പൂർണ്ണരൂപത്തെ  പ്രതിനിധീകരിക

Short Story | M E S S E N G E R

Image
images used are only for indications  M E S S E N G E R   Year 2002 : Fall  Roy walked across the street Rue de Rivoli at the passage Richelieu from the inn where he was staying. He normally takes a longer walking route along the Rue Saint-Honore just to have a warm up before entering to the Louvre museum.  This has been his 5th month since landed in Paris from Delhi. Fall has started in Europe a little early this year. It’s the 1st week of September, but temperature dipped already below 16 this year. Roy didn’t feel anything uncomfortable as he had enough experience from the severe cold weather across the North Indian states.  What fascinated Roy the most is the lonely walk he did religiously over the weekends, Saturdays and Sundays- Morning and Evening walks along the banks of River Seine. When the fall started, the leaves of hundreds of Honey Locusts as well as Linden trees had started turning to golden lockets. Those beautiful lockets emitted golden twilight during the sunrises and

കഥ | ഒടിയൻ ചാത്തൻ

Image
ഒടിയൻ ചാത്തൻ   വർഷം 1955  “സാർ... എനിക്കിത്തിരി വെള്ളം കിട്ടുവോ... തൊണ്ട വരളുന്നു... ഞാൻ മരിച്ചുപോകും...” മേശമേൽ കാലുകൾ വെച്ച് ഉച്ചയുറക്കത്തിൽ ഇരുന്നിരുന്ന കോൺസ്റ്റബിളിനോട് ശിവൻ ഞരക്കത്തോടെ അപേക്ഷിച്ചു. ഗാഢമായ ഉറക്കം ആയതിനാൽ കേശവൻ സാർ കേട്ടില്ല.  “സാർ ഞാൻ മരിച്ചു പോവും... എനിക്കിത്തിരി വെള്ളം താ...” തന്റെ ബാക്കിനിൽക്കുന്ന സർവ്വജീവനും കൂട്ടിച്ചേർത്ത് ശിവൻ വീണ്ടും ശബ്ദമുയർത്തി.  ഇത്തവണ കേശവൻ സാർ കേട്ടു; ശിവന്റെ കേഴൽ.  “പ്‌ഫാ... വെള്ളം ചോയ്ക്കുണൂ... ഒരുത്തനെ ചുട്ടുകൊന്നതും പോരാ... ന്ന്ട്ട് കെടന്ന് ചെലക്ക്യേ.. അതും ഒടിയനെ കൊന്നോൻ... നീയാരെടാ പരമശിവനോ ... ! കാമദേവനെ ചുട്ടപോലെ ...” കേശവൻ സാർ പകുതി ഉറക്കത്തിൽ നിന്ന് കത്തിജ്വലിച്ചു.  “സാർ... ഞാൻ ആരെയും കൊന്നില്ല... ഞാൻ അവിടെ പോയിട്ടില്ലാ... ഞാൻ ആന്ധ്രക്കാരനെ കണ്ടിട്ടില്ല... അയാൾ എവിടെ പോയി എന്നറിയില്ല... എന്നെ വിട്ടയക്കൂ..” ശിവൻ തന്റെ പ്രാണനുവേണ്ടി നിലത്തിഴയുകയാണ്.  “നീയാര്, വെമ്പട്ടാപ്പു സത്യനാരായണനോ അതോ ആദിഭാട്ല കൈലാസമോ? ആരായാലും നെന്റെ വിപ്ലവമൊന്നും ഇബടെ ചെലവാവില്ല. ആ സാമ്പാറിന്റെ പരിപ്പ് നീ വാങ്ങി വെച്ചോ!” കോൺസ്റ്റബിൾ കേശവൻ ശബ്ദം കനപ്പിച്ച