ഭക്തി | സൗന്ദര്യലഹരി




> ആദിശങ്കരാചാര്യ ഭഗവദ്പാദരാൽ സംസ്കൃത ഭാഷയിൽ  വിരചിക്കപ്പെട്ട ദേവീ സ്തോത്രകൃതിയാണ് സൗന്ദര്യ ലഹരി. നാമം അരുളിചെയ്യുന്ന പോലെ, പരാശക്തീ ഭംഗിയുടെ അലകളാണ് ഈ സ്തോത്രമാലയിൽ ഉടനീളം പരമാചാര്യൻ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 

> മഹർഷി ഗൗഡപാദരുടെയും ഗോവിന്ദഭഗവദ്‌പാദരുടെയും ഗുരുപരമ്പരയിലൂടെ ശങ്കരാചാര്യസ്വാമികൾക്ക് അന്തിമാഖ്യാനം നിർവഹിക്കാനുള്ള പരമകർമ്മം കൈവന്നു എന്നാണ്‌ എന്റെ പരിമിതമായ അറിവിൽ വെളിവാകുന്നത്. 

> ഈ ബ്ലോഗിലൂടെ ഈ പാവനസ്തോത്രത്തിലെ ഓരോ ശ്ലോകത്തിന്റെയും സാമാന്യമായ അർത്ഥം ഞാൻ എങ്ങനെ ഗ്രഹിച്ചുവോ അങ്ങനെ മലയാളത്തിൽ എഴുതുക എന്നത് മാത്രമാണ്‌ ഉദ്ദേശിക്കുന്നത്. 

> തെറ്റുകളും തിരുത്തലുകളും വായനക്കാർ അറിയിക്കണം എന്ന് ആഗ്രഹിക്കുന്നു. 

|| ഓം ദേവ്യൈ നമഃ ||

••••••••••••••••••••••

നന്ദി :: 

• ശ്രീ ശ്രീ മാതാ അമൃതാനന്ദമയീ ദേവി 

• ആചാര്യൻ പൂജനീയ സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി

• ബ്രഹ്മശ്രീ കാലടി മാധവൻ നമ്പൂതിരി 

• സൗന്ദര്യലഹരീഉപാസനാമണ്ഡലി

• ഡോ. കെ ഉണ്ണികൃഷ്ണൻ 

• ശ്രീ ഹരികൃഷ്ണൻ ജി 

• ശ്രീ അനീഷ് പൊറ്റമ്മൽ 

• ശ്രീമതി ഗീത മഠത്തിൽ

••••••••••••••••••••••

ശ്ലോകം /1/ 

🕉️🕉️🕉️

ശിവശ്ശക്ത്യാ യുക്തോ, 

        യദി ഭവതി ശക്തഃ പ്രഭവിതും,

ന ചേദേവം ദേവോ, 

        ന ഖലു കുശലഃ സ്പന്ദിതു-മപി ।

അത-സ്ത്വാ-മാരാധ്യാം, 

        ഹരിഹര-വിരിഞ്ചാദിഭി-രപി,

പ്രണന്തും സ്തോതും വാ, 

        കഥ-മകൃതപുണ്യഃ പ്രഭവതി ॥ 1॥

🪔🪔🪔🪔🪔

ശക്തിയുക്തരഹിതം മംഗളദേവനശക്തം   

ഇഹലോകത്തിങ്കൽ സൃഷ്ട്യാദികർമ്മത്തിൽ  

പ്രഭവമശേഷമില്ലാതീശ്വരൻ ശിവൻ 

സ്‌പന്ദനമൊട്ടുമില്ലാതചലമായ്ത്തീരുന്നു! |


അകൃതപുണ്യനാമടിയൻ, അംബികാസ്തുതി

ചൊല്ലാതെയെപ്രകാരമാണവിടുത്തെ വന്ദിച്ചു  

ആരാധനാക്രമം ചെയ്യും, തവ പാദാരവിന്ദം 

സദാ ത്രിമൂർത്തിപൂജിതമല്ലോ, പ്രഭവതീ ! ||

••••••••••••••••••••••

ശ്ലോകം /2/

🕉🕉🕉

തനീയാംസം പാംസും, 

        തവ ചരണപങ്കേരുഹ-ഭവം

വിരിഞ്ചി-സ്സഞ്ചിന്വൻ, 

        വിരചയതി ലോകാനവികലം ।

വഹത്യേനം ശൗരിഃ, 

        കഥമപി സഹസ്രേണ ശിരസാം,

ഹര-സ്സംക്ഷുഭ്യൈനം, 

        ഭജതി ഭസിതോദ്ധൂളനവിധിം ॥ 2॥

🪔🪔🪔🪔🪔

തന്മാത്രസൂക്ഷ്‌മം തവ പാദാബ്ജ-

ധൂളികളെയൊന്നൊന്നായെടുത്തു 

വിരിഞ്ചവിരചിതമിദം പ്രപഞ്ചം 

പാവനമാം തവ പാദമൂലസംഭവം |


വൈഷ്ണവമാദിശേഷൻ തന്നുടെ സഹസ്ര- 

ശൃംഗങ്ങളാലൊരുവിധം താങ്ങിനിർത്തുന്നതിഹ 

രുദ്രനാധൂളികൾ ഭസ്മീകരിച്ചീഹയോടെ 

വിഭൂതിയായലങ്കരിച്ചു ഭജിച്ചീടുന്നു ദേവീ! ||

••••••••••••••••••••••

ശ്ലോകം /3/

🕉🕉🕉

അവിദ്യാനാമന്ത-സ്തിമിര-

        മിഹിര-ദ്വീപനഗരീ,

ജഡാനാം ചൈതന്യ-സ്തബക-

        മകരന്ദ-സ്രുതിഝരീ ।

ദരിദ്രാണാം ചിന്താമണിഗുണനികാ 

        ജന്മജലധൗ,

നിമഗ്നാനാം ദംഷ്ട്രാ, 

        മുരരിപു-വരാഹസ്യ ഭവതി ॥

🪔🪔🪔🪔🪔

അജ്ഞാനികൾതന്നിരുളാർന്നാക്ഷി തെളിക്കും 

ഉദയസൂര്യചക്രവാളം തവ പാദാബ്ജധൂളി 

ചേതനയറ്റവർക്കമ്മ, ഉന്മേഷപ്പൂങ്കുലതൻ 

നവമകരന്ദനിർഝരിയുമല്ലയോ ദേവീ! |


നിസ്വന്മാർക്കു തവ ചരണസരോജചൂർണം  

ചിന്താമണികളാൽ കോർത്ത ഹാരമായിടവേ, 

വൈഷ്ണവവരാഹമൂർത്തിതൻ ദംഷ്ട്രം പോലവേ 

ജന്മസാഗരഹാനിയിലുദ്ഗതിയുമായിടുന്നമ്മേ!  ||

••••••••••••••••••••••

ശ്ലോകം /4/

🕉🕉🕉

ത്വദന്യഃ പാണിഭ്യാം, 

        അഭയവരദോ ദൈവതഗണഃ,

ത്വമേകാ നൈവാസി, 

        പ്രകടിത-വരാഭീത്യഭിനയാ ।

ഭയാത്-ത്രാതും ദാതും, 

        ഫലമപി ച വാഞ്ഛാ-സമധികം,

ശരണ്യേ ലോകാനാം, 

        തവ ഹി ചരണാവേവ നിപുണൗ॥

🪔🪔🪔🪔🪔

തായല്ലാതുള്ള ദേവതകളെല്ലാരും ധരിക്കും 

തൻകരങ്ങളിൽ കേവലമഭയവരദമുദ്രകൾ 

എന്നാലമ്മ മാത്രമാണീലോകത്തിങ്കലുള്ളൂ 

തന്നഭയവരദങ്ങളഭിനയമല്ലാതിരിപ്പൂ | 


ഭയാദികളുന്മൂലനം ചെയ്‍വാനും മക്കൾ-

തന്വാഞ്ഛകളത്യധികം സാധ്യമാക്കാനും 

ഈരേഴുലോകത്തിനും തവപാദപത്മങ്ങൾ 

ശരണാഗതിയേകുവാൻ നിപുണമംബേ!  ||

••••••••••••••••••••••

ശ്ലോകം /5/

🕉🕉🕉

ഹരിസ്ത്വാമാരാധ്യ, 

        പ്രണത-ജന-സൗഭാഗ്യ-ജനനീം,

പുരാ നാരീ ഭൂത്വാ, 

        പുരരിപുമപി ക്ഷോഭമനയത് ।

സ്മരോഽപി ത്വാം നത്വാ, 

        രതിനയന-ലേഹ്യേന വപുഷാ,

മുനീനാമപ്യന്തഃ, 

        പ്രഭവതി ഹി മോഹായ മഹതാം ॥

🪔🪔🪔🪔🪔

ഹരിയും സദാ വണങ്ങുന്ന ജനനീ തവ 

തിരുവടി വന്ദിക്കുന്നോർ സൗഭാഗ്യമുള്ളോർ 

മോഹിനീരൂപം പൂണ്ടിഹ പണ്ടു കാമാരിതൻ   

ഹൃദയസരോരുഹം പരവശമാക്കിയല്ലോ! |


രതിദേവീനേത്രദ്വയം കാണും കായരൂപമാം 

മന്മഥൻ തൊഴുന്നതും തവ പാദകമലം 

മഹാമുനിമാരുടെ മനസ്സിലുമനംഗൻ 

മോഹാലസപ്രഭാവമുണർത്തിടുന്നു, ദേവീ! ||

••••••••••••••••••••••

ശ്ലോകം /6/

🕉🕉🕉

ധനുഃ പൗഷ്പം മൗർവീ, 

        മധുകരമയീ പഞ്ച വിശിഖാഃ,

വസന്ത-സ്സാമന്തോ, 

        മലയമരുദാ-യോധനരഥഃ ।

തഥാപ്യേകഃ സർവം, 

        ഹിമഗിരിസുതേ കാമപി കൃപാം,

അപാംഗാത്തേ ലബ്ധ്വാ, 

        ജഗദിദ-മനംഗോ വിജയതേ॥

🪔🪔🪔🪔🪔

ധനുഃസായകങ്ങളശോകാദിമലരുകൾ 

മധുകരപംക്തിയാൽ ലോലരചിതം ഞാണും 

സചിവൻ ചൈത്രവിശാഖയോജിതം വസന്തം

രണരഥം സുരഭിലമലയമാരുതൻ |


എന്നാലുമേകൻ ജഗദ്‌വിജയി കാമൻ

നേത്രസുഭഗാനംഗധന്യസ്വരൂപം ധരിച്ചു 

കേവലം തവ തൃക്കൺകൃപാകടാക്ഷത്താൽ 

മന്മഥനു നിജഭക്തി സുലഭം, ഹൈമവതീ! || 

••••••••••••••••••••••

ശോകം /7/

🕉🕉🕉

ക്വണത്കാഞ്ചീദാമാ, 

        കരികളഭ-കുംഭസ്തനനതാ,

പരിക്ഷീണാ മധ്യേ, 

        പരിണത-ശരച്ചന്ദ്രവദനാ ।

ധനുർബാണാൻ പാശം, 

        സൃണിമപി ദധാനാ കരതലൈഃ,

പുരസ്താദാസ്താം നഃ, 

        പുരമഥിതു-രാഹോപുരുഷികാ ॥

🪔🪔🪔🪔🪔

കിങ്കിണിനാദം പൊഴിക്കും മണിമേഖല ചുറ്റി 

കളഭമസ്തകസമം സ്തനാലല്പം കുനിഞ്ഞും  

കൃശം ചാരുതനുമധ്യം, സമ്പൂർണ്ണമണ്ഡലം  

തവ ശരത്കാലശീതകിരണവദനം |


കോദണ്ഡപഞ്ചബാണാങ്കുശപാശാദി വഹിക്കും 

തവ ചതുർബ്ബാഹുസമന്വിതം സനാതനം  

ത്രിപുരാന്തകൻ തന്റെയഭിമാനഭാജനം 

അടിയങ്ങളുടെ മുമ്പാകെ തെളിയൂ, ഭവാനീ! ||

••••••••••••••••••••••

ശ്ലോകം /8/

🕉🕉🕉

സുധാസിന്ധോർമധ്യേ, 

        സുരവിടപിവാടീ-പരിവൃതേ,

മണിദ്വീപേ നീപോപവനവതി 

        ചിന്താമണിഗൃഹേ ।

ശിവാകാരേ മഞ്ചേ, 

        പരമശിവ-പര്യങ്കനിലയാം,

ഭജന്തി ത്വാം ധന്യാഃ, 

        കതിചന ചിദാനന്ദലഹരീം ॥ 

🪔🪔🪔🪔🪔

സാന്ദ്രസുധാമയമാഴിമധ്യേ വിളങ്ങുമംബ  

അതിനിബിഡകല്പകവൃക്ഷാടവീ സംവൃതം 

രത്നദ്വീപാന്തരേ കദംബോപവനവസിതം 

തിളങ്ങും ചിന്താമണിഗൃഹാന്തരേ വിലസിതം | 


തിരോധാനാദി പഞ്ചകർതൃപീഠേ വിശ്രമം 

മംഗളമൂർത്തി പരമശിവാംഗേ സുനിലയം 

പരിമിതശുദ്ധധന്യാത്മാക്കളാൽ ഭജിതം 

ചിദാനന്ദസാഗരലഹരി, ഭുവനേശ്വരീ! ||

••••••••••••••••••••••

ശ്ലോകം /9/

🕉🕉🕉

മഹീം മൂലാധാരേ, 

        കമപി മണിപൂരേ ഹുതവഹം,

സ്ഥിതം സ്വാധിഷ്ഠാനേ, 

        ഹൃദി മരുതമാകാശമുപരി ।

മനോഽപി ഭ്രൂമധ്യേ, 

        സകലമപി ഭിത്വാ കുലപഥം,

സഹസ്രാരേ പദ്മേ, 

        സഹ രഹസി പത്യാ വിഹരസേ ॥

🪔🪔🪔🪔🪔

മൂലാധാരത്തിങ്കൽ ഭൂകുണ്ഡല ശക്തിയും 

മണിപൂരകത്തിങ്കൽ ജലമയ ശക്തിയും 

സ്വാധിഷ്ഠാനത്തിങ്കൽ തീക്ഷ്ണമയ ശക്തിയും 

അനാഹതത്തിങ്കൽ ഹൃണ്മയ വായു ശക്തിയും  |


വിശുദ്ധിയിതിങ്കൽ സൂക്ഷ്മാകാശ ശക്തിയും 

ആജ്ഞയിതിങ്കലോ ചിന്താമയ മനഃശക്തിയും 

ഭേദിച്ചോരോ ഗതിചക്രവും താണ്ടി ഗൂഢം തവ

പതിയൊത്തു രമിച്ചിടും സഹസ്രാരത്തിലമ്മേ! ||

••••••••••••••••••••••

ശ്ലോകം /10/

🕉🕉🕉

സുധാ-ധാരാ-സാരൈഃ, 

        ചരണ-യുഗളാന്തർ-വിഗളിതൈഃ,

പ്രപഞ്ചം സിഞ്ചന്തീ, 

        പുനരപി രസാമ്നായ-മഹസഃ ।

അവാപ്യ സ്വാം ഭൂമിം, 

        ഭുജഗനിഭ-മധ്യുഷ്ട-വലയം,

സ്വമാത്മാനം കൃത്വാ, 

        സ്വപിഷി കുലകുണ്ഡേ കുഹരിണി ॥

🪔🪔🪔🪔🪔

സുധാവൃഷ്ടിപ്രവാഹം പരമശിവയുക്തം 

തവപാദദ്വയപ്രഭാവം അമൃതപ്രവാഹം 

പ്രപഞ്ചമാമോജസ്സിനാൽ കുതിർന്നിടുന്നു  

ചന്ദ്രാമൃതരശ്മികളുതിർക്കും തേജസ്സുപോൽ |


സ്വവസതി ധരിനിയെ പ്രാപിച്ചു ശേഷം തവ 

തനു മൂന്നരച്ചുറ്റു സർപ്പവളയമായ് 

തന്മയാനന്ദഭാവമതുൾക്കൊണ്ടുറങ്ങുന്നു 

നടുവിലൊരു സുഷിരമായ് മൂലാധാരനിലയേ! ||

••••••••••••••••••••••

ശ്ലോകം /11/

🕉🕉🕉

ചതുർഭിഃ ശ്രീകണ്ഠൈഃ, 

        ശിവയുവതിഭിഃ പഞ്ചഭിരപി,

പ്രഭിന്നാഭിഃ ശംഭോഃ, 

        നവഭിരപി മൂലപ്രകൃതിഭിഃ ।

ചതു-ശ്ചത്വാരിംശത്, 

        വസുദള-കലാശ്ര-ത്രിവലയ-

ത്രിരേഖാഭിഃ സാർധം,

        തവ ശരണകോണാഃ പരിണതാഃ ॥

🪔🪔🪔🪔🪔

ചതുർത്രികോണുകൾ ശ്രീകണ്ഠാത്മകമൂർദ്ധ്വം 

പഞ്ചത്രികോണുകൾ ശാക്തേയമായ് തിരിഞ്ഞും 

ശംഭുഃശക്തി വിഭിന്നമവസ്ഥാന്തരമിദം പുണ്യം 

പ്രപഞ്ചമൂലകാരണം നവധാതുതത്ത്വാത്മകം |


മൊത്തം മൂന്നധികം നാല്പതും ബിന്ദുമണ്ഡലവും 

അഷ്ടദളങ്ങളുമധികം പതിനാറു പിന്നെയും 

ത്രിരേഖകളും സമ്മേളിതം പരിണതമിദം 

തവ തൃഭുവനം ശരണം, ത്രിപുരസുന്ദരീ! ||

••••••••••••••••••••••

ശ്ലോകം /12/

🕉🕉🕉

ത്വദീയം സൗന്ദര്യം, 
        തുഹിന-ഗിരികന്യേ തുലയിതും,
കവീന്ദ്രാഃ കൽപന്തേ, 
        കഥമപി വിരിഞ്ചി-പ്രഭൃതയഃ ।

യദാ-ലോകൗത്സുക്യാത്, 
        അമരലലനാ യാന്തി മനസാ,
തപോഭിർ-ദുഷ്പ്രാപാം, 
        അപി ഗിരിശ-സായുജ്യ-പദവീം ॥
🪔🪔🪔🪔🪔
തരുണം തവ വശ്യസൗന്ദര്യത്തെയാർക്കും 
വിസ്തരിയ്ക്കാനുമതുപമിയ്ക്കാനുമിഹ 
നിപുണരാകാ ക്ലേശപ്പെടുന്നിതല്ലോ വിശ്രുത-
ബ്രഹ്മാദി ത്രിലോക കവീന്ദ്രവൃന്ദം പോലുമത്രേ!

ദിവ്യമാമഴകിനെയൊരുന്മേഷമെങ്കിലും 
കാണ്മാനപ്സരകന്യമാർ മനസി തവപതി-
പരമേശ്വരനെ തപിച്ചഥ തീക്ഷ്ണമായിവ്വണ്ണം  ശിവാത്മകസായുജ്യത്തിനായിതു ഹൈമവതീ! 

••••••••••••••••••••••

ശ്ലോകം /13/

🕉🕉🕉

നരം വർഷീയാംസം, 

        നയനവിരസം നർമസു ജഡം,

തവാപാംഗാ-ലോകേ, 

        പതിതമനു-ധാവന്തി ശതശഃ ।

ഗളദ്-വേണീബന്ധാഃ, 

        കുചകലശ-വിസ്രസ്ത-സിചയാഃ,

ഹഠാത്-ത്രുട്യത്കാഞ്ച്യോ, 

        വിഗളിതദുകൂലാ യുവതയഃ ॥ 

🪔🪔🪔🪔🪔

നരാജരം വൃദ്ധനരൻമാരെന്നിരുന്നാലും 

കണ്ണുപിടിയ്ക്കാതവർക്കു നർമ്മവുമപഥ്യം 

തവകടക്കണ്ണേറിലവരുടെ ജഡത്തിങ്കൽ 

ശതമംഗനമാരുടെയനുഗമനം വിചിത്രം |


കേശഭാരമുലഞ്ഞു നീലനീർപ്പാച്ചിലായും 

കഞ്ചുളിക്കൊളുത്തറിയാതെയഴിഞ്ഞുമഥ 

ധൃത്യേനയരഞ്ഞാണപ്പൂട്ടു തുറന്നുമിവരുടെ 

പട്ടാംബരമടർന്നു വീണിതു മഹീതലേ! ||

••••••••••••••••••••••

ശ്ലോകം /14/

🕉🕉🕉

ക്ഷിതൗ ഷട്പഞ്ചാശത്, 

        ദ്വിസമധികപഞ്ചാശദുദകേ,

ഹുതാശേ ദ്വാഷഷ്ടിഃ, 

        ചതുരധിക-പഞ്ചാശദനിലേ ।

ദിവി ദ്വിഃഷട്ത്രിംശത്, 

        മനസി ച ചതുഃഷഷ്ടി-രിതി യേ,

മയൂഖാ-സ്തേഷാ-മപ്യുപരി, 

        തവ പാദാംബുജ-യുഗം ॥ 

🪔🪔🪔🪔🪔

ക്ഷിതിസാരാംശരശ്മികളമ്പത്തിയാറും 

അപ്പിൻതത്ത്വകിരണങ്ങളമ്പത്തിരണ്ടും 

തീയിൻസത്തതന്നാംശുക്കളറുപത്തിരണ്ടും 

അനിലമൂലവികിരണങ്ങളമ്പത്തിനാലും |


ഗഗനസാരാംശരശ്മികളെഴുപത്തിരണ്ടും 

മനോജ്ഞകിരണങ്ങളറുപത്തിനാലുമഥ 

യോഗമയൂഖവൃന്ദത്തിനുമുപരിയല്ലോ 

യുഗളം തവ പാദാംബുജലസിതമമ്മേ! ||

••••••••••••••••••••••

ശ്ലോകം /15/

🕉🕉🕉

ശരജ്ജ്യോത്സ്നാ-ശുദ്ധാം, 

        ശശിയുത-ജടാജൂട-മകുടാം,

വരത്രാസ-ത്രാണ-സ്ഫടിക-

        ഘടികാ-പുസ്തക-കരാം।

സകൃന്ന  ത്വാ നത്വാ, 

        കഥമിവ സതാം സന്നിദധതേ,

മധുക്ഷീര-ദ്രാക്ഷാ-മധുരിമ-

        ധുരീണാഃ ഫണിതയഃ ॥

🪔🪔🪔🪔🪔

ശരത്കാലനിലാവുസമം ശ്വേതനിർമ്മലം 

തവശിഖരമിന്ദുകേശമകുടസംയുക്തം 

ഹസ്തേ വരദമഭയദമാനന്ദപ്രവാഹം 

സ്ഫടികാക്ഷമാലാമഹത്പുസ്തകസഹിതം |


ധ്യേയഭാവമാവിധമൊരുവേള നമിക്കവേ

സജ്ജനങ്ങൾക്കിങ്ങു സിദ്ധിയ്ക്കും ദിവ്യസമക്ഷം 

രുചികര വചനങ്ങളനവരതം നവ-

ക്ഷീരമധുദ്രാക്ഷരസാവഹം, ശാരദാംബേ! ||

••••••••••••••••••••••

ശ്ലോകം /16/

🕉🕉🕉

കവീന്ദ്രാണാം ചേതഃ-
        കമലവന-ബാലാതപ-രുചിം,
ഭജന്തേ യേ സന്തഃ, 
        കതിചിദരുണാമേവ ഭവതീം ।

വിരിഞ്ചിപ്രേയസ്യാഃ, 
        തരുണതരശൃംഗാരലഹരീ-
ഗഭീരാഭിർ-വാഗ്ഭിഃ, 
        വിദധതി സതാം രഞ്ജനമമീ ॥ 
🪔🪔🪔🪔🪔

കുലീനകമലാരണ്യകം കവിവൃന്ദചിത്തം 
ഉഷസ്സൂര്യസമം തവ കിരണാഭസരണം  
സജ്ജനഭജിതം ഭവതി സദ്‌ഗുണപ്രദം 
ദിവ്യാരുണവർണാഭാപൂരിതമംബരാന്തം |

നാന്മുഖനുടെയോമനദേവിതൻ മിനുക്കം 
തരുണതരംഗിതശൃംഗാരരസമയുക്തം 
ആർദ്രാനുരാഗഗംഭീരവചനങ്ങളത്യാ-
നന്ദപ്രദായകം സജ്ജനചരിതം, രഞ്ജനീ! ||
••••••••••••••••••••••

ശ്ലോകം /17/

🕉🕉🕉

സവിത്രീഭിർവാചാം, 

        ശശിമണി-ശിലാഭംഗ-രുചിഭിഃ,

വശിന്യാദ്യാ-ഭിസ്ത്വാം, 

        സഹ ജനനി സഞ്ചിന്തയതി യഃ ।

സ കർതാ കാവ്യാനാം, 

        ഭവതി മഹതാം ഭംഗിരുചിഭിഃ,

വചോഭിർ-വാഗ്ദേവീ-

        വദനകമലാ-മോദ-മധുരൈഃ ॥ 

🪔🪔🪔🪔🪔

സതതമാരാധനാകൃതനാരായിരിയ്ക്കിലും

സമുത്ഭവം വചസ്സുകളുമാലോകജ്ഞാനവും 

ഹിമാംശുശിലതുല്യം വെണ്മയകാന്തിസഹിതം  

വശിന്യാദിദേവകൾ സദൃശം ധ്യാനയുക്തം |


പ്രണേതാവായ് വാഴുമിഹ, വിപുലമിതിഹാസം

രചിച്ചൊളിവിതറും മഹാകാവ്യഗുണസമം, 

വചനം തവമുഖപത്മരൂപകം, സുഗന്ധ- 

പൂരിതമധുരമാമോദകം, വാഗ്‌ദേവതേ! ||

••••••••••••••••••••••

ശ്ലോകം /18/

🕉🕉🕉

തനുച്ഛായാഭിസ്തേ, 

        തരുണ-തരണിശ്രീ-സരണിഭിഃ,

ദിവം സർവാ-മുർവീം, 

        അരുണിമനി മഗ്നാം സ്മരതി യഃ ।

ഭവന്ത്യസ്യ ത്രസ്യദ്-

        വനഹരിണ-ശാലീന-നയനാഃ,

സഹോർവശ്യാ വശ്യാഃ, 

        കതി കതി ന ഗീർവാണ-ഗണികാഃ ॥

🪔🪔🪔🪔🪔

തിളങ്ങും തവ തിരുമേനിയുതിർക്കും 

ഉദയസൂര്യാരുണവികിരണസ്രവണം 

മന്നും മാനവും നിമഗ്നമായിതാകമാനം  

അരുണാമയമനനമനുഷ്ഠിയ്ക്കുന്നതാരോ; |


ആവിധമൊരു സാധകനു പ്രാപ്യമാകുന്നതോ;

വനമാനുകളുടെ നയനദ്വയം നാണിയ്ക്കും 

ഉർവ്വശീയാദി വിണ്ണിന്നപ്സരസ്സുകളുടെ 

വശ്യശാലീനചഞ്ചലകടാക്ഷങ്ങളംബികേ! ||

••••••••••••••••••••••

ശ്ലോകം /19/ 

🕉🕉🕉

മുഖം ബിന്ദും കൃത്വാ, 

        കുചയുഗ-മധസ്തസ്യ തദധോ,

ഹരാർധം ധ്യായേദ്യോ, 

        ഹരമഹിഷി തേ മന്മഥകലാം ।

സ സദ്യഃ സംക്ഷോഭം, 

        നയതി വനിതാ ഇത്യതിലഘു,

ത്രിലോകീമപ്യാശു, 

        ഭ്രമയതി രവീന്ദു-സ്തനയുഗാം ॥

🪔🪔🪔🪔🪔

മുഖം ദിവ്യബിന്ദുമണ്ഡലം, അതിനടിയിൽ 

ചാരുകുചകുംഭദ്വയം, അതിനുമധോഭാഗേ 

ത്രികോണമായുള്ളോരുത്ഭവസ്ഥാനവുമീവണ്ണം 

മഹേശമഹിഷിതന്നിൽ ധ്യാനിയ്ക്കുന്നതാരോ; |


ഉപാസകനുടൻ സ്തോഭമുളവാകുന്നതും, 

അവ്വണ്ണമാശിച്ചോരംഗനയെ മയക്കുന്നതും, 

സൂര്യസോമസമം കുചദ്വയവഹം ത്രിലോകി-

യുമിഹ വശമാകുന്നതും, ലളിതമീശ്വരീ! ||

••••••••••••••••••••••

ശ്ലോകം /20/ 

🕉🕉🕉

കിരന്തീ-മംഗേഭ്യഃ, 

        കിരണ-നികുരുംബാമൃതരസം,

ഹൃദി ത്വാ-മാധത്തേ, 

        ഹിമകര- ശിലാമൂർതി-മിവ യഃ ।

സ സർപാണാം ദർപം,

        ശമയതി ശകുന്താധിപ ഇവ,

ജ്വരപ്ലുഷ്ടാൻ-ദൃഷ്ട്യാ, 

        സുഖയതി സുധാധാരസിരയാ ॥

🪔🪔🪔🪔🪔

കോരിച്ചൊരിയുന്നിതു തവാംഗങ്ങളാസകലം  

കിരണവൃന്ദധാരപോൽ ദിവ്യരസാമൃതം;

അകക്കാമ്പിലുപാസകൻ ധ്യാനിയ്ക്കുമെന്നാൽ  

തവ ചന്ദ്രകാന്തക്കൽപ്രതിമ ഭക്ത്യാദരം: |


വീര്യമാർന്നൊരു നാഗമദം പോലുമുടൻ 

ഗരുഡസമാനമറുതിവരുത്തീടുമഥ,

സുധാരസധാരാസിരയുക്തം വീക്ഷണത്താൽ  

തീവ്രജ്വരസമാശ്വാസവർഷാത്മകം, ദുർഗേ! ||

••••••••••••••••••••••

ശ്ലോകം /21/ 

🕉🕉🕉

തടില്ലേഖാതന്വീം, 

        തപന-ശശി-വൈശ്വാനര-മയീം,

നിഷണ്ണാം ഷണ്ണാമപ്യുപരി 

        കമലാനാം തവ കലാം ।

മഹാപദ്മാടവ്യാം, 

        മൃദിതമലമായേന മനസാ,

മഹാന്തഃ പശ്യന്തോ, 

        ദധതി പരമാഹ്ലാദലഹരീം ॥ 

🪔🪔🪔🪔🪔

തന്തുസമകൃശകം തവ വിദ്യുൽസ്വരൂപം 

തപനശീതകിരണപവനശക്തിയുക്തം 

ഷഡാധാരസരോരുഹങ്ങൾക്കു മുകളിൽ 

തവ ബിന്ദുമണ്ഡലകലയിതു ലസിച്ചിടും |


സഹസ്രദളപത്മാരണ്യത്തിലുപാസിക്കവേ 

മാലകറ്റിയുമഹന്തനീക്കിയും നിജ ഹൃദ്യേ 

മഹാത്മാക്കളിവർ ധ്യാനിയ്ക്കുകിലവർക്കേ-

കുന്നിഹ പരമാനന്ദലഹരി, മഹേശ്വരീ! ||

••••••••••••••••••••••

ശ്ലോകം /22/ 

🕉🕉🕉

ഭവാനി ത്വം ദാസേ, 

        മയി വിതര ദൃഷ്ടിം സകരുണാം,

ഇതി സ്തോതും വാഞ്ഛൻ, 

        കഥയതി ഭവാനി ത്വമിതി യഃ ।

തദൈവ ത്വം തസ്മൈ, 

        ദിശസി നിജസായുജ്യപദവീം,

മുകുന്ദ-ബ്രഹ്മേന്ദ്ര-

        സ്ഫുട-മകുട-നീരാജിതപദാം ॥

🪔🪔🪔🪔🪔

‘ഭവാനീ തവ ദാസനാമെന്നുടെ നേർക്കൊരു 

കരുണാമയകടാക്ഷമെറിയണമേ’യെന്നാ  

സങ്കല്പമാരാനുമുന്നയിച്ചീടുകിലുടൻ 

‘ഭവാനീ തവ'യെന്നുച്ചരിയ്ക്കും മുൻപിലായ് |


തൽക്ഷണേ തവ ദിവ്യാനുഗ്രഹമവനിൽ 

ചൊരിയും നിജസായുജ്യപദവിയിതു പുണ്യം

ഹരിബ്രഹ്മേന്ദ്രസഹിതകാംക്ഷിതം തവപാദേ 

സ്ഫുടമകുടനീരാജിതപൂജിതം, ഭവാനീ! ||

••••••••••••••••••••••

ശ്ലോകം /23/ 

🕉🕉🕉

ത്വയാ ഹൃത്വാ വാമം, 

        വപുരപരിതൃപ്തേന മനസാ,

ശരീരാർധം ശംഭോഃ, 

        അപരമപി ശങ്കേ ഹൃതമഭൂത് ।

യദേതത്ത്വദ്രൂപം, 

        സകലമരുണാഭം ത്രിനയനം,

കുചാഭ്യാമാ-നമ്രം, 

        കുടിലശശി-ചൂഡാല-മകുടം ॥

🪔🪔🪔🪔🪔

തനുവിൻ വാമവശം വശത്താക്കിയതുമതി-

യാകാ തവ മനസ്സിലെന്താണിനി ദേവീ,

ശങ്കരാർദ്ധശരീരത്തിന്നപരപാർശ്വം 

കൂടി വശത്താക്കിയെന്നടിയൻ ശങ്കിക്കവേ |


തവതിരുരൂപമെൻ ഹൃത്തിൽ വിളങ്ങിടും 

ശോണവർണാത്മകമിദം തൃണയനയുക്‌തം 

കുചദ്വയഘനത്താലമ്മയല്പമാനമ്രവും,

ശിരസി ചന്ദ്രക്കലയേന്തും കോടീരവുമംബേ! ||

••••••••••••••••••••••

ശ്ലോകം /24/ 

🕉🕉🕉

ജഗത്സൂതേ ധാതാ, 

        ഹരിരവതി രുദ്രഃ ക്ഷപയതേ,

തിരസ്കുർവന്നേതത്, 

        സ്വമപി വപുരീശസ്തിരയതി ।

സദാപൂർവഃ സർവം, 

        തദിദമനു-ഗൃഹ്ണാതി ച ശിവഃ,

തവാജ്ഞാ-മാലംബ്യ, 

        ക്ഷണചലിതയോർ-ഭ്രൂലതികയോഃ ॥ 

🪔🪔🪔🪔🪔

ജഗൽജനകനായിടുന്നൊരു വിരിഞ്ചനും 

വിശ്വസമഗ്രം വഹിയ്ക്കുന്നൊരു മഹാവിഷ്ണുവും 

സംസാരമിഹ സംഹരിച്ചീടുന്നൊരു രുദ്രനും 

അവനവനും പിന്നെ മൂവരും ചേർന്നീശ്വരൻ |


തിരോധാനപാലനം ചെയ്തു, സദാശിവന്നഥ

സർവ്വാനുഗ്രഹനിർവ്വഹണകൃതം തവ 

ക്ഷണഭംഗുരചില്ലികചലനാനുസരണം

നിജകല്പനയനുഗമിച്ചു കേവലം, ശിവേ! ||

••••••••••••••••••••••

ശ്ലോകം /25/ 

🕉🕉🕉

ത്രയാണാം ദേവാനാം, 

        ത്രിഗുണജനിതാനാം തവ ശിവേ,

ഭവേത്-പൂജാ പൂജാ, 

        തവ ചരണയോർ -യാ വിരചിതാ।

തഥാ ഹി ത്വത്പാദോദ്വഹന-

        മണിപീഠസ്യ നികടേ,

സ്ഥിതാ ഹ്യേതേ ശശ്വത്, 

        മുകുളിത-കരോത്തംസ-മകുടാഃ ॥ 

🪔🪔🪔🪔🪔

തൃപ്പാദപങ്കജം തവ ഭക്ത്യാദരം നമിയ്ക്കും

സദാശിവേ! ത്രിമൂർത്തിഭജിതാത്മകം സദാ

നിജത്രിഗുണാജനിതരൂപകം ത്രിത്വഭാവം

വിരിഞ്ചവിഷ്ണുരുദ്രാത്മകമിതു മഹാപുണ്യം |


തവപാദകമലമേറ്റിതുമണിപീഠസ-

മീപസ്ഥിതം സത്വരജസ്തമോഗുണമൂർത്തി-

ത്രയം തവ പാദാംബുജപൂജിതയുക്തം സദാ

ശിരോമകുടപ്രേരിതാഞ്ജലീകൃതമീശ്വരീ! ||

••••••••••••••••••••••

ശ്ലോകം || 26 

🕉🕉🕉

വിരിഞ്ചിഃ പഞ്ചത്വം, 

        വ്രജതി ഹരിരാപ്നോതി വിരതിം,

വിനാശം കീനാശോ, 

        ഭജതി ധനദോ യാതി നിധനം ।

വിതന്ദ്രീ മാഹേന്ദ്രീ, 

        വിതതിരപി സമ്മീലിതദൃശാ,

മഹാസംഹാരേഽസ്മിൻ, 

        വിഹരതി സതി ത്വത്പതിരസൗ ॥ 

🪔🪔🪔🪔🪔

വിരിഞ്ചനുടെ പഞ്ചത്വനിലയാഗമിയ്ക്കയും 

നാരായണൻ തന്നുടെ പ്രയാണം നിലയ്ക്കയും 

ഭജിയ്ക്കും യമദേവൻ നിര്യാണം വരിയ്ക്കയും 

കുബേരനും കാലഹരണമാകും മഹാലയേ |


ഇന്ദ്രദേവവൃന്ദം ഇമകളോരോന്നായടച്ചും 

സർവ്വമുണരാത്തൊരു നിദ്രയാർജ്ജിക്കവേ

തവ വിഹാരമവിരാമം മഹേശസഹിതം 

സതീസമം ചാരിത്ര്യമൂലഭവം, സദാശിവേ! ||

••••••••••••••••••••••

ശ്ലോകം /27/ 

🕉🕉🕉

ജപോ ജൽപഃ ശിൽപം, 

        സകലമപി മുദ്രാവിരചനാ,

ഗതിഃ പ്രാദക്ഷിണ്യ-ക്രമണ-

        മശനാദ്യാ-ഹുതി-വിധിഃ ।

പ്രണാമഃ സംവേശഃ, 

        സുഖമഖില-മാത്മാർപണ-ദൃശാ,

സപര്യാ-പര്യായഃ, 

        തവ ഭവതു യന്മേ വിലസിതം ॥

🪔🪔🪔🪔🪔

ജല്പനമെന്നുടെ മന്ത്രോപാസനയായിടട്ടേ  

കരചലനങ്ങളെൻ മുദ്രകളായിടട്ടേ 

പ്രയാണം തവ പ്രദക്ഷിണക്രമമായിടട്ടേ  

ആഹാരം തവ ഹോമപൂജാദികളായിടട്ടേ |


നിദ്രയെൻ സർവ്വാംഗപ്രണാമമായിടട്ടേ  

അവ്വണ്ണമെൻ സർവ്വകർമ്മഫലക്ഷേമം    

പൂർണ്ണപരിത്യാഗാത്മകമിദം മമ ജീവിതം 

തവാരാധനാപര്യായമായ് തീരണേ, ദേവീ! ||

••••••••••••••••••••••

ശ്ലോകം /28/

🕉🕉🕉

സുധാമപ്യാസ്വാദ്യ, 

        പ്രതിഭയ-ജരാമൃത്യു-ഹരിണീം,

വിപദ്യന്തേ വിശ്വേ, 

        വിധിശതമഖാദ്യാ ദിവിഷദഃ ।

കരാളം യത് ക്ഷ്വേളം, 

        കബളിതവതഃ കാലകലനാ,

ന ശംഭോസ്തന്മൂലം, 

        തവ ജനനി താടങ്കമഹിമാ ॥

🪔🪔🪔🪔🪔

സർവ്വലോകഭയഹേതു ജരാമൃത്യു ഹരം,

പീയൂഷരസപാനമാവോളമാസ്വദിയ്ക്കിലും 

ബ്രഹ്മേന്ദ്രാദി ദേവഭുവനനിവാസികളിഹ-

ലോകവാസം വെടിയും പ്രളയത്തിങ്കലെന്നാൽ; |


തവ നാഥൻ മഹാദേവനേകനായിതല്ലോ,

രൂക്ഷകാളകൂടവിഷപാനം ചെയ്കിലുമിഹ 

കാലയവനികയ്ക്കതീതനായുള്ള മൂർത്തി 

തവ കുലീനതാടങ്കയുഗവരദമംബേ! ||

••••••••••••••••••••••

ശ്ലോകം /29/

🕉🕉🕉

കിരീടം വൈരിഞ്ചം, 

        പരിഹര പുരഃ കൈടഭഭിദഃ,

കഠോരേ കോടീരേ, 

        സ്ഖലസി ജഹി ജംഭാരി-മകുടം ।

പ്രണമ്രേഷ്വേ-തേഷു, 

        പ്രസഭ-മുപയാതസ്യ ഭവനം,

ഭവസ്യാ-ഭ്യുത്ഥാനേ, 

        തവ പരിജനോക്തിർ-വിജയതേ ॥

🪔🪔🪔🪔🪔

‘കമലാസനനുടെ മകുടമിതു കണ്ടാലും!

കഠിനതരരത്നഘടിതകിരീടമിതു 

കൈടഭാരിതൻ തലതട്ടിയിടറരുതേ!

ജാഗരമാകണം ജംഭാരിമണിശിഖരവും!’ |


വിജയിയ്ക്ക! തവ ഭക്തഭൃത്യോക്തികളിവ്വിധം 

ദേവവൃന്ദം തവ പാദാരവിന്ദം നമിയ്ക്കവേ!

ദ്രുതമായെഴുന്നേറ്റാദരിപ്പാനൊരുങ്ങുമിഹ 

പതിഭവാനെക്കണ്ടു ഭവനത്തിങ്കലംബികേ! ||

••••••••••••••••••••••

ശ്ലോകം /30/

🕉🕉🕉

സ്വദേഹോദ്-ഭൂതാഭിഃ, 

        ഘൃണിഭി-രണിമാദ്യാ-ഭിരഭിതോ,

നിഷേവ്യേ നിത്യേ ത്വാം, 

        അഹമിതി സദാ ഭാവയതി യഃ।

കിമാശ്ചര്യം തസ്യ, 

        ത്രിനയനസമൃദ്ധിം തൃണയതോ

മഹാസംവർതാഗ്നിഃ, 

        വിരചയതി നിരാജനവിധിം ॥

🪔🪔🪔🪔🪔

സംഭൂതം നിന്തിരുവടിയുടെ ദേഹമാവൃതം 

അണുകരമാദ്യാഷ്ടസിദ്ധ്യാംശുക്കളാൽ

നിത്യാദേവീ! തവ നിത്യോപാസകസേവകൻ

താൻതന്നെയാണമ്മയെന്നരുളിച്ചെയ്കിലിഹ |


അതിലാശ്ചര്യമെന്തുണ്ടിതുപാസകനുടൻ

ശ്രീകണ്‌ഠലബ്ധി പോലും കേവലം പുല്ലായിമാറും,

മഹാപ്രളയകാലാഗ്നിതാണ്ഡവം മാത്രമൊരു

നീരാജനവിധിയുമായി തോന്നിടുന്നു, നിത്യേ! ||

••••••••••••••••••••••

ശോകം /31/ 

🕉🕉🕉

ചതുഃഷഷ്ട്യാ തന്ത്രൈഃ, 

        സകലമഭിസന്ധായ ഭുവനം,

സ്ഥിതസ്തത്തത്-സിദ്ധി-പ്രസവ-

        പരതന്ത്രൈഃ പശുപതിഃ ।

പുനസ്ത്വ-ന്നിർബന്ധാത്,

        അഖില-പുരുഷാർഥൈക-ഘടനാ-

സ്വതന്ത്രം തേ തന്ത്രം,

        ക്ഷിതിതല-മവാതീതരദിദം ॥ 

🪔🪔🪔🪔🪔

ചമച്ചിതറുപത്തിനാലു തന്ത്രങ്ങളുമിഹ 

സ്വസ്ഥമായുലാത്തും വിശ്വപശുപതിതന്നുടെ 

പ്രതിതന്ത്രമോരോസിദ്ധിയ്ക്കു മാത്രമുതകും 

സർവ്വജീവഗണവിനിയോഗം പരിമിതം |


എങ്കിലും തവ വിവേകമയപ്രേരണയാൽ 

നിജസ്വതന്ത്രമുടനവതരിയ്ക്കപ്പെട്ടിതോ-

രോജീവനുമെല്ലാസിദ്ധിയുമേകാനുതകു-

മഖിലപുരുഷാർത്ഥപ്രദം, ഭുവനേശ്വരീ! ||

••••••••••••••••••••••

ശ്ലോകം /32/ 

🕉🕉🕉

ശിവഃ ശക്തിഃ കാമഃ,

ക്ഷിതിരഥ രവിഃ ശീതകിരണഃ,

സ്മരോ ഹംസഃ ശക്രഃ,

തദനു ച പരാമാരഹരയഃ ।

അമീ ഹൃല്ലേഖാഭിഃ

തിസൃഭി-രവസാനേഷു ഘടിതാ,

ഭജന്തേ വർണാസ്തേ,

തവ ജനനി നാമാവയവതാം ॥ 

🪔🪔🪔🪔🪔

ശിവശ്ശക്തിയും മന്മഥനും പൃഥ്വിയുമഥ 

ദിവാകരനുമമൃതകരനുമനംഗനു-

മരയന്നവുമമരേശസഹിതമനന്തരം  

പരാസ്മരാനീശനുമടങ്ങും ത്രികൂടങ്ങൾ |


പുനഃകൂടമോരോന്നിനോടുമവസാനത്തിങ്ക-

ലംഗമാകിലിതുബീജാക്ഷരം ഹ്രീമെന്നതും 

സംയോജിതാത്മകവർണ്ണേന ഭജിതം തവ 

നാമരൂപാംഗങ്ങളിദം സർവ്വം, ഭുവനേശ്വരീ! ||

••••••••••••••••••••••

ശ്ലോകം /33/ 

🕉🕉🕉

സ്മരം യോനിം ലക്ഷ്മീം,

ത്രിതയ-മിദമാദൗ തവ മനോഃ,

നിധായൈകേ നിത്യേ,

നിരവധി-മഹാഭോഗ-രസികാഃ ।

ഭജന്തി ത്വാം ചിന്താമണി-ഗുണ-

        നിബദ്ധാ-ക്ഷവലയാഃ,

ശിവാഗ്നൗ ജുഹ്വന്തഃ,

സുരഭി-ഘൃതധാരാ-ഹുതിശതൈഃ ॥ 

🪔🪔🪔🪔🪔

സ്മരഭുവനേശ്വരീലക്ഷ്മീബീജാക്ഷരങ്ങൾ 

സന്ധ്യാനന്തരത്രിതയവർണ്ണങ്ങൾ തവ 

മന്ത്രത്തോടുചേർത്തുഭജിയ്ക്കുന്നിതു ചില-

രനന്തമാനന്ദാനുഭവവേദികൾ, നിത്യേ! | 


ചിന്താമണിഗണം കണ്ണി ചേർത്തൊരു 

ഗുണനികസഹിതമുപാസിയ്ക്കുമാഗണം 

ഗണനാഥാംബാത്മകത്രികോണരൂപകുണ്ഡത്തി-

ലർപ്പിയ്ക്കും കാമധേനുനെയ്ധാരയാലംബേ! ||

••••••••••••••••••••••

ശ്ലോകം /34/ 

🕉🕉🕉

ശരീരം ത്വം ശംഭോഃ,

ശശിമിഹിര-വക്ഷോരുഹയുഗം,

തവാത്മാനം മന്യേ,

ഭഗവതി നവാത്മാനമനഘം ।

അതഃ ശേഷഃ ശേഷീത്യയ-

        മുഭയ-സാധാരണതയാ,

സ്ഥിതഃ സംബന്ധോ വാം,

സമരസപരാനന്ദപരയോഃ ॥

🪔🪔🪔🪔🪔

ശിവൻ സ്വയം തവ ദേഹമായ് തിളങ്ങവേ 

വക്ഷോജയുഗളമമൃതകരനുമാദിത്യനും 

പരമശിവമയം നവവ്യൂഹമാത്മാവുയോഗം 

തവാത്മാവുമെന്നനുമാനിയ്ക്കുന്നിതടിയൻ |


അപ്രകാരമപ്രധാനപ്രധാനഭാവങ്ങളി-

രുവർക്കുമേറ്റക്കുറച്ചിലില്ലാതെ ബാധകം,

അവ്വിധമായുള്ളോരുഭയബന്ധമിഹ 

സമരസപരമാനന്ദപരം, ഭഗവതീ! ||

••••••••••••••••••••••

ശ്ലോകം /35/ 

🕉🕉🕉

മനസ്ത്വം വ്യോമ ത്വം,

മരുദസി മരുത്സാരഥിരസി,

ത്വമാപസ്ത്വം ഭൂമിഃ,

ത്വയി പരിണതായാം ന ഹി പരം ।

ത്വമേവ സ്വാത്മാനം,

പരിണമയിതും വിശ്വവപുഷാ,

ചിദാനന്ദാകാരം,

ശിവയുവതി ഭാവേന ബിഭൃഷേ ॥ 

🪔🪔🪔🪔🪔

മനഃതത്വവുമാകാശതത്വവും പുനഃമരുത-

തത്വവുമഗ്നിതത്വംകടന്നു ജലതത്വവും 

പൃത്ഥ്വീതത്വവും തവ ഭാവങ്ങളായാവിർ-

ഭവിച്ചിതു വിശ്വസകലമനന്യമവ്യയം | 


സ്വാത്മാനഭാവമിതു വിശ്വമാസകലമാവിർ-

ഭവിയ്ക്കാനുതകുന്നതും നിജാത്മകരൂപമ-

തിനായിട്ടവതരിച്ചിഹ തവ ശിവപത്നിഭാവം 

ചിദാനന്ദാകാരമിദം സുധരം, തത്ത്വമയീ! ||

••••••••••••••••••••••
ശ്ലോകം /36/ 
🕉🕉🕉
തവാജ്ഞാ-ചക്രസ്ഥം,
തപനശശി-കോടി-ദ്യുതിധരം,
പരം ശംഭും വന്ദേ,
പരിമിളിത-പാർശ്വം പരചിതാ ।
യമാരാധ്യൻ ഭക്ത്യാ,
രവിശശി-ശുചീ-നാമവിഷയേ,
നിരാലോകേഽലോകേ,
നിവസതി ഹി ഭാലോകഭുവനേ ॥
🪔🪔🪔🪔🪔
തത്വം തവ മനസ്സായുള്ളാജ്ഞാചക്രത്തിങ്കൽ 
വസിയ്ക്കും കോടിതപനഹിമാംശുസമപ്രഭം  
പരമചിത്തം തവ ദക്ഷിണപാർശ്വയുക്തം  
പരാശംഭുനാഥനെ വണങ്ങുന്നിതടിയൻ |

ഭക്ത്യാലപ്രകാരമൊരുവനാരാധിയ്ക്കുകിൽ 
നിവസിതം സോമരസമയലോകഭവനം 
അതീതമാദിത്യനുമമൃതകരനുമഗ്നിദേവനും 
വിജനമഗോചരമിദം ഭുവനം, ത്രിണയനേ! ||
••••••••••••••••••••••
ശ്ലോകം /37/
🕉🕉🕉
വിശുദ്ധൗ തേ ശുദ്ധസ്ഫടിക-
        വിശദം വ്യോമജനകം,
ശിവം സേവേ ദേവീം,
അപി ശിവസമാന-വ്യവസിതാം ।
യയോഃ കാന്ത്യാ യാന്ത്യാഃ,
ശശികിരണ-സാരൂപ്യ-സരണേഃ,
വിധൂതാന്തർ-ധ്വാന്താ,
വിലസതി ചകോരീവ ജഗതീ ॥ 
🪔🪔🪔🪔🪔
വണങ്ങുന്നിതടിയൻ ഗഗനജനകപാദം   
നിർമ്മലശിവൻ തവ വിശുദ്ധ്യാധാരസ്ഥിതം 
ശുദ്ധസ്ഫടികസങ്കാശം തവ പാർശ്വയുക്തം 
സദാപൂജിതപുണ്യമിദം ശിവശക്തിഭാവം |

പ്രസരിതമിവ്വണ്ണം തവ യുഗ്മഭാവഭൂതം 
പൂർണ്ണാമൃതകരനുടെ കിരണസരണം ലോകമനസിയജ്ഞാനാന്ധകാരമകലും 
വെണ്ണിലാവിൽവിലസും ചകോരാത്മകം, ദേവീ! ||
••••••••••••••••••••••

ശ്ലോകം /38/ 
🕉🕉🕉
സമുന്മീലത്-സംവിത്-
        കമല-മകരന്ദൈക-രസികം,
ഭജേ ഹംസദ്വന്ദ്വം,
കിമപി മഹതാം മാനസചരം ।
യദാലാപാദ-ഷ്ടാദശ-
        ഗുണിത-വിദ്യാ-പരിണതിഃ,
യദാദത്തേ ദോഷാത്,
ഗുണമഖിലമദ്ഭ്യഃ പയ ഇവ ॥ 
🪔🪔🪔🪔🪔
സമൃദ്ധം ജ്ഞാനമയമകരന്ദസാന്ദ്രരസമാ-
സ്വദിച്ചിഹ സരോരുഹസമീപം രസിച്ചിടും 
മഹാഹംസമിഥുനം മന്ദം നീന്തിനീങ്ങും മഹാ-
ധ്യാത്രാനാഹതാധാരമാനസസരസ്സിതിൽ |

അവ്വണ്ണയുഗ്മം സദാ വണങ്ങുന്നിതടിയൻ 
നിജസല്ലാപമഷ്ടാദശവിദ്യാത്മകമിദം 
നീരകറ്റി നറുക്ഷീരം വരിച്ചീടുന്നപോൽ 
ഗുണദോഷഭേദമറിവു പകരും, ഹംസിനീ! ||
••••••••••••••••••••••
ശ്ലോകം /39/ 
🕉🕉🕉
തവ സ്വാധിഷ്ഠാനേ,
ഹുതവഹ-മധിഷ്ഠായ നിരതം,
തമീഡേ സംവർതം,
ജനനി മഹതീം താം ച സമയാം ।
യദാലോകേ ലോകാൻ,
ദഹതി മഹതി ക്രോധകലിതേ,
ദയാർദ്രാ യാ ദൃഷ്ടിഃ,
ശിശിരമുപചാരം രചയതി ॥
🪔🪔🪔🪔🪔
തത്വമഗ്നിയായിതുവസിക്കുമനവരതം 
തവതിരുസ്വാധിഷ്ഠാനാധാരത്തിലധിഷ്ഠിതം 
പ്രളയകാലാഗ്നിരുദ്രം മമ വന്ദനം സദാ 
സമയരൂപത്തിലമരും തവ ശക്തിയുക്തം |

രുദ്രനവ്വണ്ണം ലോകമാലോകമനുഷ്ഠിക്കവേ 
രോഷമേറും തേജസ്സിലഖിലലോകമെരിയും 
തവ കരുണാർദ്രപൂർണ്ണവീക്ഷണമുടൻ 
ശിശിരമുപചാരം രചിയ്ക്കും, ജഗജ്ജനനീ! ||
••••••••••••••••••••••
ശ്ലോകം /40/ 
🕉🕉🕉
തടിത്ത്വന്തം ശക്ത്യാ,
തിമിര-പരിപന്ഥി-സ്ഫുരണയാ,
സ്ഫുരന്നാനാ-രത്നാഭരണ-
        പരിണദ്ധേന്ദ്ര-ധനുഷം ।
തവ ശ്യാമം മേഘം,
കമപി മണിപൂരൈകശരണം,
നിഷേവേ വർഷന്തം,
ഹരമിഹിര-തപ്തം ത്രിഭുവനം ॥
🪔🪔🪔🪔🪔
തണ്ണീർതത്വം മണിപൂരാധാരനിവസിതം 
ശ്രീകണ്ഠാത്മകശ്യാമമേഘമഭംഗഭജിതം 
ശക്തിയുക്തമാം തവ വിദ്യുത്കാന്തിയുടൻ
പൂർണ്ണമായകറ്റിടുമന്ധകാരമംബികേ!

വർണ്ണാഭം നാനാരത്നഘടിതസുശോഭിതം 
തവ ദിവ്യാഭരണഗണമിന്ദ്രധനുസ്സമം 
ത്രിഭുവനതാപം പ്രളയസൂര്യപ്രഹരമിഹ 
രുദ്രമയമേഘവർഷശമിതം, ഭവാനീ!
••••••••••••••••••••••

ശ്ലോകം /41/ 
🕉🕉🕉
തവാധാരേ മൂലേ,
സഹ-സമയയാ ലാസ്യപരയാ,
നവാത്മാനം മന്യേ,
നവരസമഹാതാണ്ഡവനടം ।
ഉഭാഭ്യാമേതാഭ്യാം,
ഉദയവിധിമുദ്ദിശ്യ ദയയാ,
സനാഥാഭ്യാം ജജ്ഞേ,
ജനകജനനീമജ്ജഗദിദം ॥
🪔🪔🪔🪔🪔
തത്വമൂഴിയായ് തവ മൂലാധാരനിലയം 
ലാസ്യനൃത്തമാടുന്ന സമയാദേവിസഹിതം 
നവാത്മകനാനന്ദഭൈരവം മമ വന്ദനം 
നവരസമയമിദം മഹാതാണ്ഡവശിവം | 

വിശ്വത്തിലിത്ഥം ജനകജനനീഭാവാത്മകം 
തവപരിണയം ഭുവനപുനർജ്ജന്യകം  
പ്രളയമൂലപ്രപഞ്ചനാശാനന്തരമിഹ 
ദയാമയമാനന്ദനടനകൃതം, ഭൈരവീ! ||
••••••••••••••••••••••
ശ്ലോകം /42/  
🕉🕉🕉
ഗതൈർമാണിക്യത്വം,
ഗഗനമണിഭിഃ സാന്ദ്രഘടിതം,
കിരീടം തേ ഹൈമം,
ഹിമഗിരിസുതേ കീർതയതി യഃ ।
സ നീഡേയച്ഛായാ-ച്ഛുരണശബലം 
        ചന്ദ്രശകലം,
ധനുഃ ശൗനാസീരം,
കിമിതി ന നിബധ്നാതി ധിഷണാം ॥
🪔🪔🪔🪔🪔
ഗഗനമണികൾ സൂര്യാദിതാരങ്ങളിട-
തിങ്ങിയമരും തവ കനകമയകോടീരം 
പത്മരാഗപ്രഭാമയപൂർണ്ണം വിളങ്ങിടു-
മെന്നത്രേ കവി വർണ്ണിതമിദം, ഹൈമവതീ!

ആവിധമിന്ദുകലതിളങ്ങും തവ ശിഖരേ  
മാണിക്യവർണ്ണശബളകാന്തിമൂലമിഹ 
വജ്രപാണിതന്നുടെ ധനുസ്സുസമം ധിഷണം 
കാവ്യാലോകമിദം സുപ്രവചിതം, പാർവ്വതീ! 
••••••••••••••••••••••
ശ്ലോകം /43/ 
🕉🕉🕉
ധുനോതു ധ്വാന്തം നഃ,
തുലിതദലിതേന്ദീവരവനം,
ഘനസ്നിഗ്ധശ്ലക്ഷ്ണം,
ചികുരനികുരുംബം തവ ശിവേ, ।
യദീയം സൗരഭ്യം,
സഹജമുപലബ്ധും സുമനസോ,
വസന്ത്യസ്മിൻ മന്യേ,
വലമഥനവാടീവിടപിനാം ॥
🪔🪔🪔🪔🪔
ധ്വംസിയ്ക്കയടിയന്റെയിരുളാർന്നൊരജ്ഞാനം 
തവ കാർകൂന്തൽ നിർഝരിയാലംബികേ!
പരിവികസിത കുവലയാരണ്യസദൃശം 
സാന്ദ്രലോലമവ്യയസുന്ദരം നീലചികുരം |

ചിന്തനം മമ പരമഭട്ടാരികയാമമ്മേ,
അമരേശാരാമദ്രുമകുസുമങ്ങൾ തവ 
വേണീഭാരേ സദാ വസിച്ചുവിലസിയ്ക്കയാവാം 
നിജസഹജസൗരഭ്യലഭ്യാർത്ഥകം, ശിവേ! ||
••••••••••••••••••••••
ശ്ലോകം /44/ 
🕉🕉🕉
തനോതു ക്ഷേമം നഃ,
തവ വദനസൗന്ദര്യലഹരീ-
പരീവാഹസ്രോതഃസരണിരിവ 
        സീമന്തസരണിഃ ।

വഹന്തീ സിന്ദൂരം,
പ്രബലകബരീഭാരതിമിര-
ദ്വിഷാം ബൃന്ദൈർബന്ദീകൃതമിവ 
        നവീനാർകകിരണം ॥
🪔🪔🪔🪔🪔
തന്നാലുമടിയങ്ങൾക്കു നിശ്ശങ്കശരണം 
തവ സീമന്തസിന്ദൂരസരണിയാലംബികേ!
വദനസൗന്ദര്യസാഗരതിരമാലകൾ 
കവിഞ്ഞൊഴുകുന്ന നിർഝരീസരണിസമം |

തുല്യം രണ്ടായ് പകുത്തതിശക്തകേശഭാരം 
വിരോധിവൃന്ദം രണ്ടായ്പിരിഞ്ഞു, ബന്ധനസ്ഥ-
നുദയഭാനുകിരണസമം, തവ സീമന്ത-
സിന്ദൂരമരുണസരണമിദം പുണ്യമംബേ! ||
••••••••••••••••••••••

ശ്ലോകം /45/ 
🕉🕉🕉
അരാലൈഃ സ്വാഭാവ്യാത്,
അലികലഭസശ്രീഭിരലകൈഃ,
പരീതം തേ വക്ത്രം,
പരിഹസതി പങ്കേരുഹരുചിം ।
ദരസ്മേരേ യസ്മിൻ,
ദശനരുചികിഞ്ജൽകരുചിരേ,
സുഗന്ധൗ മാദ്യന്തി,
സ്മരദഹനചക്ഷുർമധുലിഹഃ ॥ 
🪔🪔🪔🪔🪔
അളിയിളയവർസദൃശം തിങ്ങിവിളങ്ങും 
സഹജമൂലം ചുരുളാർന്നിതളകങ്ങൾ 
പൂർണ്ണാവരണകൃതം തവ ചാരുവദനം 
പങ്കേരുഹസഹജഭാവം സുപരിഹസിതം |

മന്ദഹാസമൂലം വികസിതം തവ വദനം 
ദന്തപല്ലവകാന്തിദർശനം മനോഹരം 
സുരഭിലം, കാമദേവദഹനത്രിണയനം 
ഭ്രമരസദൃശം സുരമിതമിദം, രമണീ! ||
••••••••••••••••••••••
ശ്ലോകം /46/ 
🕉🕉🕉
ലലാടം ലാവണ്യദ്യുതി-
        വിമലമാഭാതി തവ യത്,
ദ്വിതീയം തന്മന്യേ,
മകുടഘടിതം ചന്ദ്രശകലം ।
വിപര്യാസന്യാസാത്,
ഉഭയമപി സംഭൂയ ച മിഥഃ,
സുധാലേപസ്യൂതിഃ,
പരിണമതി രാകാഹിമകരഃ ॥
🪔🪔🪔🪔🪔
ലാവണ്യകാന്തിയാൽ തിളങ്ങുമളികസ്ഥലം 
നിർമ്മലസുശോഭിതം ശീതകിരണസമം 
മമ വന്ദനം തവ ദ്വിതീയേന്ദുകലാരൂപം 
മണിഗണമയകോടീരോപരി പ്രതിഷ്ഠിതം |

ഇപ്രകാരമന്യഥാ സ്ഥിതയുഗളാർദ്ധേന്ദു-
കലകളൊന്നിച്ചുചേരവേ തവ കൃപയാൽ 
പൂർണ്ണാമൃതകരനായ് പരിണമിച്ചിഹ 
അമൃതനിർഝരി പൊഴിയ്ക്കും, പരമേശ്വരീ ||
••••••••••••••••••••••
ശ്ലോകം /47/
🕉🕉🕉
ഭ്രുവൗ ഭുഗ്നേ കിഞ്ചിത്,
ഭുവനഭയഭംഗവ്യസനിനി,
ത്വദീയേ നേത്രാഭ്യാം,
മധുകരരുചിഭ്യാം ധൃതഗുണം ।
ധനുർമന്യേ സവ്യേതരകര-
        ഗൃഹീതം രതിപതേഃ,
പ്രകോഷ്ഠേ മുഷ്ടൗ ച,
സ്ഥഗയതി നിഗൂഢാന്തരമുമേ ॥
🪔🪔🪔🪔🪔
ഭുവനഭീതിഭഞ്ജനമതിതത്പരം 
ഭവാനീ, തവ ചില്ലികാദ്വയമീഷൽ നതം 
ഭജിതം യുഗളഭ്രൂഃമദനധനുസ്സദൃശം  
ഭ്രമരസമനേത്രയുഗളപാശബന്ധിതം |

കാമവാമകഹസ്തമവലംബം ചാപമധ്യേ 
സ്മരൻ തന്മുഷ്ടിയും പുനഃകണങ്കൈയ്യുമിഹ 
ധനുർമധ്യമതിഗോപ്യം മമ വിചിന്തനം 
നിഗൂഢാന്തരസ്ഥിതമിദം, ഉമാമഹേശ്വരീ || 
••••••••••••••••••••••
ശ്ലോകം /48/ 
🕉🕉🕉
അഹഃ സൂതേ സവ്യം,
തവ നയനമർകാത്മകതയാ,
ത്രിയാമാം വാമം തേ,
സൃജതി രജനീനായകതയാ ।
തൃതീയാ തേ ദൃഷ്ടിഃ,
ദരദലിതഹേമാംബുജരുചിഃ,
സമാധത്തേ സന്ധ്യാം,
ദിവസനിശയോരന്തരചരീം ॥
🪔🪔🪔🪔🪔
ആദിത്യാത്മകമായ്‌  ജ്വലിക്കുന്നിതമ്മയുടെ 
വലതുകണ്ണാൽ പകലിനെ സംജാതമാക്കി,
അമ്മയുടെയിടതു കണ്ണായ് വിളങ്ങുമിഹ  
ശീതകിരണാത്മകം രജനിയെ ജനിപ്പിച്ചും; |

വഹ്‌ന്യാത്മകമായുള്ള ഭ്രൂമധ്യതിരുനയനം 
മുകുളിതഹേമാംബുജകാന്തിയാൽ വിളങ്ങും 
ലഘുരൂപാകാരമാർന്നൊരു കുസുമസമം 
ഉഷഃസായംസന്ധ്യവിരചിക്കുന്നു, ത്രിണയനേ! ||
••••••••••••••••••••••

ശ്ലോകം /49/ 
🕉🕉🕉
വിശാലാ കല്യാണീ,
സ്ഫുടരുചിരയോധ്യാ കുവലയൈഃ,
കൃപാധാരാധാരാ,
കിമപി മധുരാഭോഗവതികാ ।
അവന്തീ ദൃഷ്ടിസ്തേ,
ബഹുനഗരവിസ്താരവിജയാ,
ധ്രുവം തത്തന്നാമവ്യവഹരണ-
        യോഗ്യാ വിജയതേ ॥
🪔🪔🪔🪔🪔
വീക്ഷണമതിവിശാലം മമ ജനനീ തവ 
നയനയുഗളം കല്യാണീസ്ഫടികശോഭനം 
കുവലയകുസുമമയോധ്യാസ്ഥിതം സുന്ദരം 
കൃപാമധുരധാരാത്മകം ഭോഗവതിരൂപം | 

മക്കളിൻ രക്ഷചെയ്യുന്നിതവാന്തികം തവ 
വിജയപ്രതീകം ബഹുവിധനഗരങ്ങൾ 
നിജനാമധേയങ്ങളാധാരമായ് ജയിക്കട്ടെ;
മനോഭാവാത്മകദർശനപുണ്യമംബേ! ||
••••••••••••••••••••••
ശ്ലോകം /50/  
🕉🕉🕉
കവീനാം സന്ദർഭസ്തബക-
        മകരന്ദൈകരസികം,
കടാക്ഷവ്യാക്ഷേപ-
        ഭ്രമരകലഭൗ കർണയുഗലം ।
അമുഞ്ചന്തൗ ദൃഷ്ട്വാ,
തവ നവരസാസ്വാദതരലൗ,
 അസൂയാസംസർഗാത്,
അലികനയനം കിഞ്ചിദരുണം ॥
🪔🪔🪔🪔🪔
കടാക്ഷമെന്ന വ്യാജേന ചരിക്കും കണ്ണുകൾ 
കുഞ്ഞുഭ്രമരങ്ങളായ് തോന്നുമതിദീർഘം 
കാവ്യരചനകളുടെ പൂങ്കുലയിലൂറിടും 
തേനാസ്വദിച്ചിടുന്നു തവ കർണ്ണയുഗളം |

മധുരമാസ്വദിക്കും ചെവികൾ തൊട്ടുരുമ്മി 
തവ നവരസം രുചിക്കുന്ന നയനദ്വയം 
കണ്ടസൂയയാലല്പമരുണനിറമാർന്നു  
തവ തിരുഭ്രൂമധ്യമിദം നയനം, ത്ര്യംബകേ! ||
••••••••••••••••••••••
ശ്ലോകം /51/ 
🕉🕉🕉
ശിവേ ശൃംഗാരാർദ്രാ,
        തദിതരജനേ കുത്സനപരാ,
സരോഷാ ഗംഗായാം,
        ഗിരിശചരിതേ വിസ്മയവതീ ।
ഹരാഹിഭ്യോ ഭീതാ,
        സരസിരുഹസൗഭാഗ്യജയിനീ,
സഖീഷു സ്മേരാ തേ,
        മയി ജനനി ദൃഷ്ടിഃ സകരുണാ ॥
🪔🪔🪔🪔🪔
ശിവനിൽ തവ ദൃഷ്ടി പതിയവേ ശൃംഗാരം 
അന്യജനമാകുമ്പോളത് ഭീഭത്സരസവും 
ഗംഗയ്ക്കുമേൽ സപത്നിയായ് രുദ്രസ്വഭാവം  
ശിവകഥ ശ്രവിയ്ക്കവേ തവ രസം വിസ്മയം | 

ഹരാഭരണസർപ്പദർശനം ഭീതിദം 
അംബുജാരുണവീര്യരസമയം ദൃഷ്ടിദ്വയം 
സഖികൾക്കുനേരെ ഹാസ്യരസം പൊഴിക്കവേ 
തവ കരുണാരസമിതടിയനും, ജനനീ ||
••••••••••••••••••••••
ശ്ലോകം /52/ 
🕉🕉🕉
ഗതേ കർണാഭ്യർണം,
ഗരുത ഇവ പക്ഷ്മാണി ദധതീ,
പുരാം ഭേത്തുശ്ചിത്ത-
        പ്രശമരസവിദ്രാവണഫലേ ।
ഇമേ നേത്രേ ഗോത്രാധരപതി-
        കുലോത്തംസകലികേ,
തവാകർണാകൃഷ്ട-
        സ്മരശരവിലാസം കലയതഃ ॥
🪔🪔🪔🪔🪔
ഗരുഡപക്ഷത്തൂവലോടൊക്കും പീലിസഹിതം 
തവ കർണ്ണങ്ങളെത്തൊടും ദീർഘമായതും 
ത്രിപുരാന്തകനുടെ ശാന്തരസഭാവം ദ്രവിയ്ക്കും 
തവ കടാക്ഷഫലത്താൽ നിശ്ചയം, ദേവീ! |

കുസുമമുകുളസമം തവ നേത്രയുഗളം 
ഹിമഗിരിരാജൻ തന്നുടെ ശിഖരരൂപം 
ഇരുപക്ഷവും കാതിലേക്ക് വലിച്ചുകെട്ടിയ 
മന്മഥബാണങ്ങളെന്നു തോന്നും, കാമദായിനീ! ||
••••••••••••••••••••••
ശ്ലോകം /53/ 
🕉🕉🕉
വിഭക്തത്രൈവർണ്യം,
വ്യതികരിതലീലാഞ്ജനതയാ,
വിഭാതി ത്വന്നേത്രത്രിതയമിദ-
        മീശാനദയിതേ ।
പുനഃ സ്രഷ്ടും ദേവാൻ,
ദ്രുഹിണഹരിരുദ്രാനുപരതാൻ,
രജഃ സത്ത്വം ബിഭ്രത്,
തമ ഇതി ഗുണാനാം ത്രയമിവ ॥ 
🪔🪔🪔🪔🪔
വേർതിരിഞ്ഞമരും വ്യക്തമായ് ത്രൈഗുണ്യ-
ഭാവങ്ങൾ തവ ത്രിണയനത്തിലംബികേ,
ത്രിവർണാഞ്ജനശിലാലേപനാൽ വിളങ്ങും 
പ്രപഞ്ചത്തിൽ ത്രിധർമ്മങ്ങൾ പ്രകടിതം |

സത്വരജസ്തമോഗുണഭാവങ്ങളായ് മൂന്നും 
വിഷ്ണുവിരിഞ്ചവാമദേവന്മാരുടെ പുനരാ-
വിഷ്കരണം  നടക്കും തവ കടാക്ഷത്താലിദം 
പ്രളയാനന്തരം, ഈശാനനുടെ പ്രിയതമേ! ||
••••••••••••••••••••••
ശ്ലോകം /54/ 
🕉🕉🕉
പവിത്രീകർതും നഃ,
പശുപതിപരാധീനഹൃദയേ,
ദയാമിത്രൈർനേത്രൈഃ,
അരുണധവലശ്യാമരുചിഭിഃ ।
നദഃ ശോണോ ഗംഗാ,
തപനതനയേതി ധ്രുവമമും,
ത്രയാണാം തീർഥാനാം,
ഉപനയസി സംഭേദമനഘം ॥ 
🪔🪔🪔🪔🪔
പശുപതിചിത്തം പരാധീനമാക്കിയ ദേവീ,
നിജ നേത്രങ്ങളനവരതം കരുണാർദ്രം 
അരുണധവളശ്യാമവർണസുശോഭിതം 
ശോണഗംഗസൂര്യപുത്രിനദികൾ സദൃശം |

ത്രിപ്രവാഹസമ്മേളനം പുണ്യമിദം നിശ്ചയം 
അരുണശോണവും ശ്വേതഗംഗയും കാളിന്ദിയും 
ഭുവനത്തിങ്കലുള്ള പാപങ്ങളെ നീക്കി തീർത്ഥ-
സംഗമം തീർക്കുന്ന ധ്യാനമൂർത്തേ, അനഘേ ||
••••••••••••••••••••••
ശ്ലോകം /55/ 
🕉🕉🕉
നിമേഷോന്മേഷാഭ്യാം,
        പ്രലയമുദയം യാതി ജഗതീ,
തവേത്യാഹുഃ സന്തോ,
        ധരണിധരരാജന്യതനയേ ।
ത്വദുന്മേഷാജ്ജാതം,
        ജഗദിദമശേഷം പ്രലയതഃ,
പരിത്രാതും ശങ്കേ,
        പരിഹൃതനിമേഷാസ്തവ ദൃശഃ ॥ 
🪔🪔🪔🪔🪔
നിപുണരാം സജ്ജനങ്ങൾ ചൊല്ലിടുന്നിതമ്മേ,
തവോന്മേഷമിദം സുകൃതസൃഷ്ടിജാലോദയം 
നിമേഷമെങ്കിലോ ഭുവനാന്തമഹാപ്രളയം 
നിജനിമിയനക്കം സംസാരസൃഷ്ടിസംഹാരം |

അവ്വണ്ണമുൻമേഷത്തിന്നുല്പന്നമാകുന്നിഹ 
ജഗദ്രക്ഷാർത്ഥമിദം തവയിമയുഗളം 
പ്രളയമാകുന്നൊരന്ത്യകാലമകറ്റിടാൻ 
സദാ വിടർന്നിരിക്കുന്നതാവാം, ഹൈമവതീ ||
••••••••••••••••••••••
ശ്ലോകം /56/ 
🕉🕉🕉
തവാപർണേ കർണേ-
        ജപനയനപൈശുന്യചകിതാ,
നിലീയന്തേ തോയേ,
        നിയതമനിമേഷാഃ ശഫരികാഃ ।
ഇയം ച ശ്രീർബദ്ധച്ഛദ-
        പുടകവാടം കുവലയം,
ജഹാതി പ്രത്യൂഷേ,
        നിശി ച വിഘടയ്യ പ്രവിശതി ॥ 
🪔🪔🪔🪔🪔
തിളങ്ങും സ്വരൂപമാർന്ന പെൺമീനുകൾ 
സലിലനിമഗ്നരായൊളിക്കുമിതു വിചിത്രം 
നിർന്നിമേഷിതബദ്ധശ്രദ്ധരായ് നിയതം 
ചകിതരാകുന്നിഹ കർണദൂഷണത്തിൽ |

ശ്രീലക്ഷ്മി ചേരും കുവലയഭുവനത്തിങ്കൽ, 
കേവലമിരവിൽ, വിടരുമിതളുകൾ 
പകലന്തിയോളമടച്ചിട്ട കവാടങ്ങൾ 
ഉഷസ്സിലുപേക്ഷിച്ചിടുന്നല്ലോ, അപർണേ ||
••••••••••••••••••••••
ശ്ലോകം /57/ 
🕉🕉🕉
ദൃശാ ദ്രാഘീയസ്യാ,
ദരദലിതനീലോത്പലരുചാ,
ദവീയാംസം ദീനം,
സ്നപയ കൃപയാ മാമപി ശിവേ ।
അനേനായം ധന്യോ,
ഭവതി ന ച തേ ഹാനിരിയതാ,
വനേ വാ ഹർമ്യേ വാ,
സമകരനിപാതോ ഹിമകരഃ ॥
🪔🪔🪔🪔🪔
ദയാർദ്രദൃശ്യവർഷത്താലമ്മേ! എന്നുടെ 
കരുണാമൃതവിശുദ്ധസ്നാനം നടത്തിയാലും
ദീനനും ദൂരസ്ഥനുമാമെന്നിൽ തൂകീടുമോ 
തവ ദീർഘതരനീലോല്പലനേത്രശോഭ? |

മമ ദൈന്യത മാറ്റി ധന്യത വരുത്തുകിൽ 
നിന്തിരുവടിക്കൊരു കേടുമുണ്ടായ്കയില്ലല്ലോ! 
അമൃതകരൻ തന്നുടെയനുഗ്രഹധാര 
ആരണ്യഹർമ്യസമം ചെയ്തിടുന്നല്ലോ, ശിവേ! ||
••••••••••••••••••••••

ശ്ലോകം /58/ 
🕉🕉🕉
അരാലം തേ പാലീയുഗല-
        മഗരാജന്യതനയേ,
ന കേഷാമാധത്തേ,
        കുസുമശരകോദണ്ഡകുതുകം ।
തിരശ്ചീനോ യത്ര,
ശ്രവണപഥമുല്ലംഘ്യ വിലസന്‍,
അപാംഗവ്യാസംഗോ,
ദിശതി ശരസന്ധാനധിഷണാം ॥ 
🪔🪔🪔🪔🪔
അമ്മേ! തവ പാളീയുഗളം കമാനരൂപകം 
അതനുതൻ ധനുതുല്യം നയനസുഭഗം  
അശേഷമാർക്കുമുണ്ടാവതില്ലൊരു വികല്പം,
കർണ്ണഭേദിതം തവ സവിസ്തരവീക്ഷണം |

അവ്വണ്ണമതിദീർഘനേത്രദ്വയം, മദന-
ശരസമം തവ കർണയുഗളം തുളയ്ക്കും  
ശ്രവണപഥം കടന്നു വിലസിക്കുന്നിതല്ലോ,
പാളിയ്ക്കു തിരശ്ചീനമായിട്ടിഹ, ഗിരികന്യേ! ||
••••••••••••••••••••••
ശ്ലോകം /59/ 
🕉🕉🕉
സ്ഫുരദ്ഗണ്ഡാഭോഗ-
        പ്രതിഫലിതതാടങ്കയുഗലം,
ചതുശ്ചക്രം മന്യേ,
തവ മുഖമിദം മന്മഥരഥം ।

യമാരുഹ്യ ദ്രുഹ്യത്യവനി-
        രഥമർകേന്ദുചരണം,
മഹാവീരോ മാരഃ,
        പ്രമഥപതയേ സജ്ജിതവതേ ॥
🪔🪔🪔🪔🪔
സ്ഫുടസുന്ദരം തവ മുഖകാന്തി, അടിയൻ 
ധ്യാനിച്ചിടുമ്പോളങ്ങയുടെ താടങ്കയുഗളം 
കപോലദർപ്പണത്തിങ്കൽ പ്രതിഫലിച്ചു 
സ്മരത്തേരുസദൃശം തിളങ്ങുന്നു തവാനനം |

മഹാവീരസ്മരനുടൻ സ്മരിച്ചിടുന്നല്ലോ,
അർക്കേന്ദുമണ്ഡലദ്വയഘടിതം  പൃഥ്വീരഥം 
തെളിച്ചിടുന്നിതു പ്രഥമഗണനാഥനൊട് 
രണസജ്ജീകരണകൃതാർത്ഥമിദം, ദേവീ! ||
••••••••••••••••••••••
ശ്ലോകം /60/ 
🕉🕉🕉
സരസ്വത്യാഃ സൂക്തീഃ,
        അമൃതലഹരീകൗശലഹരീഃ
പിബന്ത്യാഃ ശർവാണി,
        ശ്രവണചുലുകാഭ്യാമവിരലം ।

ചമത്കാരശ്ലാഘാചലിത-
        ശിരസഃ കുണ്ഡലഗണോ,
ഝണത്കാരൈസ്താരൈഃ,
        പ്രതിവചനമാചഷ്ട ഇവ തേ ॥
🪔🪔🪔🪔🪔
സുധാനിർഝരിയേകുന്ന മാധുര്യം കവിയും 
സാരസ്വതമംഗളസൂക്തങ്ങളാസ്വദിച്ചിടും 
തവ കർണയുഗളം പാനപാത്രസദൃശം 
അവിരളം ശ്രവിക്കുന്നിതു പുണ്യസ്‌തുതികൾ|

ആവിധമാഹ്ലാദിച്ചങ്ങയുടെ തലയാടുന്ന-
തോടൊപ്പമിളകും കുണ്ഡലദ്വയം മുഴക്കും 
ഝണത്കാരനിനദമതിമധുരതരം 
സ്തുത്യർഹപ്രതിവചനമിദം, ശർവാണീ! ||
••••••••••••••••••••••
ശ്ലോകം /61/ 
🕉🕉🕉
അസൗ നാസാവംശഃ,
തുഹിനഗിരിവംശധ്വജപടി,
ത്വദീയോ നേദീയഃ,
ഫലതു ഫലമസ്മാകമുചിതം ।

വഹത്യന്തർമുക്താഃ,
ശിശിരകരനിശ്വാസഗലിതം,
സമൃദ്ധ്യാ യത്താസാം,
ബഹിരപി ച മുക്താമണിധരഃ ॥
🪔🪔🪔🪔🪔
അചലം ഹിമവൽവംശധ്വജമായമരും 
തവ, നാസാദണ്ഡം മുളന്തണ്ടുസമം കൃശകം 
അടിയങ്ങൾക്കേകുകില്ലേ! ദിവ്യവരദാനം 
തവ സാമീപ്യാനുഗ്രഹവർഷം സമുചിതം |

തവ മണിമുത്തുനാസാഭരണം ധ്യാനിക്കവേ 
ശിശിരകരനിശ്വാസസംഭവം വംശാന്തരം  
വാമവശനാസാരന്ധ്രത്തിലാവിർഭവിച്ചിഹ 
മൗക്തികസമൃദ്ധമിദം തവ ഘ്രാണം, വരദേ! ||
••••••••••••••••••••••
ശ്ലോകം /62/ 
🕉🕉🕉
പ്രകൃത്യാ രക്തായാഃ,
തവ സുദതി ദന്തച്ഛദരുചേഃ,
പ്രവക്ഷ്യേ സാദൃശ്യം,
ജനയതു ഫലം വിദ്രുമലതാ ।

ന ബിംബം തദ്ബിംബ-
        പ്രതിഫലനരാഗാദരുണിതം,
തുലാമധ്യാരോഢും,
കഥമിവ വിലജ്ജേത കലയാ ॥
🪔🪔🪔🪔🪔
പ്രഭയേകും തവ ദന്തപംക്തിദ്വയം, വശ്യം 
ഗുപ്തമിതാരക്തവർണ്ണാധരോഷ്ഠത്താലിഹ,
അടിയനൊരു സാദൃശ്യത്തിനായ് ധ്യാനിക്കവേ 
“പവിഴവള്ളി പൂത്തുഫലിച്ചീടുകിൽ സാധ്യം” |

നിജാരുണതരാധരോഷ്ഠമൊത്തുനോക്കുകിൽ 
ശോണിതബിംബഫലങ്ങൾ തലതാഴ്ത്തിടുന്നു 
ലജ്ജയാലവ, തവാരുണാഭാപ്രതിഫലനം 
ലഭിയ്ക്കായെന്നറിഞ്ഞിട്ടാകാം, ത്രിപുരസുന്ദരീ! ||
••••••••••••••••••••••
ശ്ലോകം /63/ 
🕉🕉🕉
സ്മിതജ്യോത്സ്നാജാലം,
തവ വദനചന്ദ്രസ്യ പിബതാം,
ചകോരാണാമാസീത്,
അതിരസതയാ ചഞ്ചുജഡിമാ ।

അതസ്തേ ശീതാംശോഃ,
അമൃതലഹരീമാമ്ലരുചയഃ,
പിബന്തി സ്വച്ഛന്ദം,
നിശി നിശി ഭൃശം കാഞ്ജികധിയാ ॥
🪔🪔🪔🪔🪔
സോമസമം തവ വദനത്തിലുദയം ചെയ്യും 
സുസ്മിതത്താൽ പരക്കും കൗമുദീധാരയിൽ 
ചകോരങ്ങളതിമധുരരസപാനത്താൽ 
അവയുടെ ചുണ്ടുകളചേതനമായിടുന്നു | 

ആവിധം മന്ദമായിതു ചകോരങ്ങളുടൻ 
രുചിക്കുന്നിതമ്ലരസമാർന്ന കാഞ്ജിഭോജ്യം  
സ്വച്ഛന്ദമായ് നുകർന്നിടുന്നിതനവരതം 
പൂർണ്ണാമൃതകരനുടെ രസത്തെ, ചന്ദ്രവിദ്യേ! ||
••••••••••••••••••••••

ശ്ലോകം /64/ 
🕉🕉🕉
അവിശ്രാന്തം പത്യുഃ,
ഗുണഗണകഥാമ്രേഡനജപാ,
ജപാപുഷ്പച്ഛായാ,
തവ ജനനി ജിഹ്വാ ജയതി സാ ।

യദഗ്രാസീനായാഃ,
സ്ഫടികദൃഷദച്ഛച്ഛവിമയീ,
സരസ്വത്യാ മൂർതിഃ,
പരിണമതി മാണിക്യവപുഷാ ॥
🪔🪔🪔🪔🪔
അവിരാമമാവർത്തിച്ചിടുന്ന ജപങ്ങൾ 
തവ പതി ശംഭുതൻ ഗുണഗണകഥനം 
വർണ്ണിക്കും തവ ജിഹ്വ ജയിക്കുമാറാകട്ടെ 
ജപാകുസുമസമമരുണതരം, ജനനീ |

അവ്വണ്ണം തവ നാവിൻതുമ്പത്തിരുന്നരുളി
വിലസീടുന്നിതൊരു ജ്ഞാനപത്മാസനാദേവി 
സ്ഫടികാത്മകധവളശോഭാമയരൂപകം 
പത്മരാഗത്തിന്നരുണാഭ നേടുന്നു, ശോഭനേ! ||
••••••••••••••••••••••
ശ്ലോകം /65/ 
🕉🕉🕉
രണേ ജിത്വാ ദൈത്യാന്‍,
അപഹൃതശിരസ്ത്രൈഃ കവചിഭിഃ,
നിവൃത്തൈശ്ചണ്ഡാംശ- 
        ത്രിപുരഹരനിർമാല്യവിമുഖൈഃ ।

വിശാഖേന്ദ്രോപേന്ദ്രൈഃ,
ശശിവിശദകർപൂരശകലാ,
വിലീയന്തേ മാതഃ,
തവ വദനതാംബൂലകവലാഃ ॥
🪔🪔🪔🪔🪔
രണദേവന്മാർ വിശാഖവിഷ്ണുജിഷ്ണുത്രയം 
താരകാദിദൈത്യരെ വിജയിച്ചു മടങ്ങവേ 
രണകോടീരമഴിച്ചും പടച്ചട്ടയണിഞ്ഞും 
രുദ്രനിർമാല്യംശം കഴിപ്പാൻ വിമുഖർ |

ചണ്ഡികേശ്വരനുടെയംശാഹാരമുപേക്ഷിച്ചു 
മൂവർ തവ വദനതാംബൂലകളബങ്ങ-
ളതീവതാൽപര്യപൂർവം ഭുജിച്ചിടുന്നു,
സോമകിരണകർപൂരാത്മകമിദം, മാതേ! ||
••••••••••••••••••••••
ശ്ലോകം /66/ 
🕉🕉🕉
വിപഞ്ച്യാ ഗായന്തീ,
        വിവിധമപദാനം പശുപതേഃ,
ത്വയാരബ്ധേ വക്തും,
        ചലിതശിരസാ സാധുവചനേ ।

തദീയൈർമാധുര്യൈഃ,
        അപലപിതതന്ത്രീകലരവാം,
നിജാം വീണാം വാണീ,
        നിചുലയതി ചോലേന നിഭൃതം ॥ 
🪔🪔🪔🪔🪔
വാണീദേവിയാലപിയ്ക്കുന്നിതനവധി ഗീത-
ങ്ങളതിമധുരമായ് നിജ വിപഞ്ചിയാൽ,
പശുപതിസ്തുതി തലയാട്ടിക്കേൾക്കുകിൽ 
തവ മധുരനാദം ശ്രവിക്കാമിഹ, “ഭേഷ്, ഭേഷ്”! |

അപ്രകാരം മധുരസാധുവചനം ശ്രവിച്ച 
ശാരദാദേവി തന്നുടെ കച്ഛപീതന്ത്രിസ്വരം 
ത്വരിതവിരാമം ചെയ്തു പുടവയാൽ മൂടി-
യതിനു നിജ സല്ലാപഹേതു, വാഗധീശ്വരീ! ||
••••••••••••••••••••••
ശ്ലോകം /67/ 
🕉🕉🕉
കരാഗ്രേണ സ്പൃഷ്ടം,
തുഹിനഗിരിണാ വത്സലതയാ,
ഗിരീശേനോദസ്തം,
മുഹുരധരപാനാകുലതയാ ।

കരഗ്രാഹ്യം ശംഭോഃ,
മുഖമുകുരവൃന്തം ഗിരിസുതേ,
കഥങ്കാരം ബ്രൂമഃ,
തവ ചുബുകമൗപമ്യരഹിതം ॥
🪔🪔🪔🪔🪔
കരാംഗുലീയാഗ്രത്താൽ തവ താതൻ ഗിരി-
രാജൻ വാത്സല്യാതിരേകത്താൽ തടവിയും,
കൈലാസനാഥൻ വ്യഗ്രത പൂണ്ടു പുനഃ പുനഃ 
അധരപാനത്തിനായ് പിടിച്ചുയർത്തിയും |

പതിപരമേശ്വരനിപ്രകാരമതിലോലം 
തവ ചിബുകം ദർപ്പണത്തണ്ടുസമം ഗ്രഹി-
ക്കുകിലതിൻ സൗന്ദര്യമെപ്രകാരമവത-
രിപ്പിച്ചിടും ഉപമാഽഭാവമിദം, പാർവ്വതീ! ||
••••••••••••••••••••••
ശ്ലോകം /68/ 
🕉🕉🕉
ഭുജാശ്ലേഷാൻ നിത്യം,
        പുരദമയിതുഃ കണ്ടകവതീ,
തവ ഗ്രീവാ ധത്തേ,
        മുഖകമലനാലശ്രിയമിയം ।

സ്വതഃ ശ്വേതാ കാലാഗരു-
        ബഹുലജംബാലമലിനാ,
മൃണാലീലാലിത്യം,
        വഹതി യദധോ ഹാരലതികാ ॥
🪔🪔🪔🪔🪔
ഭഗവാൻ ശംഭുവിൻ നിത്യാശ്ലേഷങ്ങളാൽ 
തവ കണ്ഠം കണ്ടകധരം പുളകിതമയം 
താമരനാളിതൻ കാന്തിപേറുന്നിതു ഗളം 
തവ വദനകമലം വഹിയ്ക്കുമിദം പുണ്യം |

നൈസർഗ്ഗികം ശുദ്ധശ്വേതാർണവശോഭിതം 
കാരകിൽ ലേപനാംശത്താൽ മലിനമയ-
മായെങ്കിലും തവ ഗളം മൃണാളലളിതം 
മുത്തുമാലയണിഞ്ഞു വിളങ്ങും, നളിനീ! ||
••••••••••••••••••••••
ശ്ലോകം /69/ 
🕉🕉🕉
ഗലേ രേഖാസ്തിസ്രോ,
        ഗതിഗമകഗീതൈകനിപുണേ,
വിവാഹവ്യാനദ്ധപ്രഗുണ-
        ഗുണസംഖ്യാപ്രതിഭുവഃ ।

വിരാജന്തേ നാനാവിധ-
        മധുരരാഗാകരഭുവാം,
ത്രയാണാം ഗ്രാമാണാം,
        സ്ഥിതിനിയമസീമാന ഇവ തേ ॥
🪔🪔🪔🪔🪔
ഗതിഗമകഗീതൈകനിപുണയാമംബികേ,
തവ ഗളത്തിൻ വലിത്രയമിദം സുകൃതം 
കാമേശ്വരൻ ബന്ധിച്ച മാംഗല്യസൂത്രത്തിൻ 
ത്രിസരങ്ങൾ സദൃശം എണ്ണമൊക്കുന്നിതല്ലോ! |

അനേകമിമ്പമാർന്ന രാഗസ്രോതസ്സായിഹ 
വിരാജിക്കും തവ സംഗീതധാരയതിധന്യം 
മദ്ധ്യമാദി ഗീതകത്രിഗ്രാമസ്വരങ്ങളുടെ  
സ്വഭാവസീമാരേഖ വിരചിക്കും, സുമംഗലീ! || 
••••••••••••••••••••••

ശ്ലോകം /70/ 
🕉🕉🕉
മൃണാലീമൃദ്വീനാം,
        തവ ഭുജലതാനാം ചതസൃണാം,
ചതുർഭിഃ സൗന്ദര്യം,
        സരസിജഭവഃ സ്തൗതി വദനൈഃ ।

നഖേഭ്യഃ സന്ത്രസ്യൻ,
        പ്രഥമമഥനാദന്ധകരിപോഃ,
ചതുർണാം ശീർഷാണാം,
        സമമഭയഹസ്താർപണധിയാ ॥
🪔🪔🪔🪔🪔
മൃദുലമനോഹാരിതം തവ ചതുർഭുജം 
മൃണാളസദൃശമതിലോലലതികപോൽ 
സ്തുതിച്ചീടുന്നിഹ ചതുർബ്ബാഹുക്കളെ നിത്യം 
പത്മാസനൻ നിജ ചതുരാനനങ്ങളാൽ |

ശേഖരനുടെ നഖം ഭയന്നിടും നാന്മുഖൻ 
തന്മുഖം പണ്ടു നുള്ളിയെടുത്തതോർക്കുകിൽ 
ധ്യാനിച്ചിടുന്നു തവ ചതുർഭുജത്തിങ്കൽ 
രക്ഷിപ്പാനിതുനാലുവദനം നിത്യം, ഭൈരവീ! ||
••••••••••••••••••••••
ശ്ലോകം /71/ 
🕉🕉🕉
നഖാനാമുദ്യോതൈഃ,
നവനളിനരാഗം വിഹസതാം,
കരാണാം തേ കാന്തിം,
കഥയ കഥയാമഃ കഥമുമേ ।
കയാചിദ്വാ സാമ്യം,
ഭജതു കലയാ ഹന്തകമലം,
യദി ക്രീഡല്ലക്ഷ്മീ-
        ചരണതലലാക്ഷാരസചണം ॥
🪔🪔🪔🪔🪔
നവനളിനദീപ്തിയുമപഹാസിതമാകും 
തവനഖത്തിന്നുദയകിരണകാന്തിയാൽ  
നിന്തിരുവടി തന്നെയുണർത്തിക്കണമടി-
യനെങ്ങനെയങ്ങയുടെ കരം വർണ്ണിക്കണം? |

ലഘുസാമ്യമൊരുവേള ദർശിതമായിടാം, 
ലക്ഷ്മീദേവി തന്നുടെ കമലഭവനം പൂകി 
ക്രീഡിച്ചിടും വേളയിലാദിവ്യപാദങ്ങളിലെ 
കോലരക്കിൻ രസം കൂടിക്കലരികിലുമേ! ||
••••••••••••••••••••••
ശ്ലോകം /72/ 
🕉🕉🕉
സമം ദേവി സ്‌കന്ദദ്വിപവദന-
        പീതം സ്തനയുഗം,
തവേദം നഃ ഖേദം,
ഹരതു സതതം പ്രസ്‌നുതമുഖം ।

യദാലോക്യാശങ്കാകുലിത-
        ഹൃദയോ ഹാസജനകഃ,
സ്വകുംഭൗ ഹേരംബഃ,
പരിമൃശതി ഹസ്‌തേന ഝടിതി ॥
🪔🪔🪔🪔🪔
സ്കന്ദനും ഗജവദനനും പാനം ചെയ്തിട്ടിഹ
തവ കുചദ്വയമതീവധന്യം മഹാദേവീ,
സതതസ്രവണവദനമിദം കുംഭയുഗം 
മാലോകരുടെ ദുഃഖഹാരിയായ് ഭവിക്കട്ടെ! |

ദർശിതമിദമാകുലഹൃദയപൂർവ്വം 
ഹേരംബനുടൻ നിജ കളഭകുംഭദ്വയം 
സ്പർശിച്ചുറപ്പിച്ചതു ദർശിച്ചവരിൽ 
സാകൂതമിദം ഹാസജനിതം, സ്കന്ദജനനീ! ||
••••••••••••••••••••••
ശ്ലോകം /73/
🕉🕉🕉
അമൂ തേ വക്ഷോജൗ,
        അമൃതരസമാണിക്യകുതുപൗ,
ന സന്ദേഹസ്പന്ദോ,
        നഗപതിപതാകേ മനസി നഃ ।

പിബന്തൗ തൗ യസ്മാത്,
        അവിദിതവധൂസംഗരസികൗ,
കുമാരാവദ്യാപി,
        ദ്വിരദവദനക്രൗഞ്ചദലനൗ ॥
🪔🪔🪔🪔🪔
അമൃതരസം വഹിക്കുമിദമരുണരത്ന-
ത്തോൽക്കുടങ്ങൾ തോൽക്കും തവ കുചയുഗം.
ഹിമവൽവിജയക്കൊടിയാണമ്മയെന്നുള്ള-
തിലടിയങ്ങൾക്കില്ലൊരണുവിട വികല്പം |

ഷണ്മുഖനും ഗജമുഖനും തവ സ്‌തന്യാമൃതം 
പാനം ചെയ്യുമിപ്പോഴുമിഹ തുടരുന്നിതല്ലോ 
വധൂസംഗരസം ഗ്രഹിക്കാ കുമാരന്മാരായ് 
നിന്തിരുവടി തേടും കുമാരഗണനാഥാംബേ! ||
••••••••••••••••••••••
ശ്ലോകം /74/ 
🕉🕉🕉
വഹത്യംബ സ്തംബേരമ-
        ദനുജകുംഭപ്രകൃതിഭിഃ,
സമാരബ്ധാം മുക്താമണി-
        ഭിരമലാം ഹാരലതികാം ।

കുചാഭോഗോ ബിംബാധര-
        രുചിഭിരന്തഃ ശബളിതാം,
പ്രതാപവ്യാമിശ്രാം,
പുരദമയിതുഃ കീര്‍തിമിവ തേ ॥
🪔🪔🪔🪔🪔
വിശുദ്ധം തവ കുചദ്വയമധ്യസ്ഥലത്തിങ്കൽ  
ഗജാസുരനുടെ മസ്തകം പിളർന്നെടുത്ത 
മുത്തുമണികളാലാലംകൃതമായൊരു ഹാരം 
സ്ഫുരിച്ചീടുന്നിതവ്യയമരുണാഭപൂരിതം | 

മുത്തുകൾക്കരുണവർണം പുരണ്ടത് തവാ-
ധരങ്ങളുടെ ബിംബഫലശോണിമയാലാവാം 
ലതാത്മകഗുണനികയിതു പേറും പ്രതാപം 
ശംഭുതൻ വീര്യപ്രതിബിംബമിദമംബികേ! ||
••••••••••••••••••••••

ശ്ലോകം /75/ 
🕉🕉🕉
തവ സ്തന്യം മന്യേ,
        ധരണിധരകന്യേ ഹൃദയതഃ,
പയഃ പാരാവാരഃ,
        പരിവഹതി സാരസ്വതമിവ । 

ദയാവത്യാ ദത്തം,
        ദ്രവിഡശിശുരാസ്വാദ്യ തവ യത്,
കവീനാം പ്രൗഢാനാം,
        അജനി കമനീയഃ കവയിതാ ॥
🪔🪔🪔🪔🪔
തരംഗിതമാർന്നൊരു പാലാഴിപ്രവാഹം പോൽ 
സുധാസ്രോതസ്സായിടും തവ പയോധരദ്വയം 
ഹിമശൈലതനയേ! മമ മനനത്തിങ്കൽ 
സാരസ്വതജ്ഞാനപ്രവാഹമായിടുന്നിതല്ലോ |

പണ്ടുനാളിലൊരു ദ്രാവിഡശിശുബാലകൻ 
തവ ദയാപൂരിതമാർന്ന പാൽ കുടിച്ചു 
കമനീയകാവ്യങ്ങൾ വിരചിച്ചൊരു പ്രൗഢ-
കവിയായിട്ടിഹ പണ്ഡിതസദസ്സിലംബികേ! ||
••••••••••••••••••••••
ശ്ലോകം /76/ 
🕉🕉🕉
ഹരക്രോധജ്വാലാ-
        വലിഭിരവലീഢേന വപുഷാ,
ഗഭീരേ തേ നാഭീസരസി-
        കൃതസംഗോ മനസിജഃ ।

സമുത്തസ്ഥൗ തസ്മാത്,
അചലതനയേ ധൂമലതികാ,
ജനസ്താം ജാനീതേ,
തവ ജനനി രോമാവലിരിതി ॥
🪔🪔🪔🪔🪔
ഹരനുടെ കോപാഗ്നിനാളങ്ങൾ, സ്മരനുടെ 
ദേഹമാകവേ വിഴുങ്ങിയ സമയത്തിങ്കൽ 
പ്രാണരക്ഷാർത്ഥം ചാടി, തവ നാഭിയ്ക്കുള്ളിൽ
അനംഗനഭയമായഗാധസരസ്സിതിൽ |

കാമദേവദേഹമാവിധം സലിലസ്പർശ-
മേൽക്കുകിലങ്ങൊരു നേർത്ത ധൂമപടലം 
പൊങ്ങിയതു, ജനം കരുതുന്നതു തവ നനുത്ത 
രോമരാജിലതികയിതവ്യക്തം, ഗിരികന്യേ! || 
••••••••••••••••••••••
ശ്ലോകം /77/ 
🕉🕉🕉
യദേതത് കാളിന്ദീതനു-
        തരതരംഗാകൃതി ശിവേ,
കൃശേ മധ്യേ കിഞ്ചിത്,
        ജനനി തവ യദ്ഭാതി സുധിയാം ।

വിമര്‍ദാദന്യോന്യം,
        കുചകലശയോരന്തരഗതം
തനൂഭൂതം വ്യോമ,
        പ്രവിശദിവ നാഭിം കുഹരിണീം ॥
🪔🪔🪔🪔🪔
യമുനാനദിയിലുളവാകുമൊരോളം പോൽ 
തവ കൃശഗാത്രമധ്യദേശത്തമരുന്നിഹ 
സജ്ജനദർശിതമവരുടെ ധ്യാനത്തിൽ 
ശ്യാമനീലരേഖയായ് ദിവ്യരോമലതിക |

ശോഭായമയമൊരാകാശക്കീറുപോൽ കൃശം 
തവ കുചകുംഭദ്വയമധ്യത്തിലമർന്നു 
നേർത്തൊരരുവിയായുടനൊഴുകിയെത്തിടും 
തവ ഗഹ്വരസമാനനാഭിയിങ്കൽ, ശിവേ! ||
••••••••••••••••••••••
ശ്ലോകം /78/ 
🕉🕉🕉
സ്ഥിരോ ഗംഗാവര്‍തഃ,
        സ്തനമുകുളരോമാവലിലതാ
കലാവാലം കുണ്ഡം, 
        കുസുമശരതേജോഹുതഭുജഃ ।

രതേര്‍ലീലാഗാരം,
        കിമപി തവ നാഭിര്‍ഗിരിസുതേ,
ബിലദ്വാരം സിദ്ധേഃ,
        ഗിരിശനയനാനാം വിജയതേ ॥
🪔🪔🪔🪔🪔
സർവ്വഥാ ഗംഗയിലുള്ള ജലാവർത്തമോ, 
വക്ഷോജമുകുളദ്വയമലങ്കരിക്കുമിഹ 
രോമരാജിലതികയുത്ഭവിക്കും തടാകമോ, 
സ്മരതേജസ്സായിട്ടമരും ഹോമാഗ്നികുണ്ഡമോ |

മന്മഥപ്രിയതമതൻ കേളീസദനമോ,
ശംഭുമിഴികൾ താപസാനന്തരം രമിക്കും 
ഗഹ്വരവദനമിതനുപമസുശോഭിതം, 
തവ നാഭീദേശമിദം, ഗിരിരാജതനയേ! ||
••••••••••••••••••••••
ശ്ലോകം /79/ 
🕉🕉🕉
നിസര്‍ഗക്ഷീണസ്യ,
        സ്തനതടഭരേണ ക്ലമജുഷോ,
നമന്മൂര്‍തേര്‍നാരീതിലക 
        ശനകൈസ്ത്രുട്യത ഇവ ।

ചിരം തേ മധ്യസ്യ,
        ത്രുടിതതടിനീതീരതരുണാ,
സമാവസ്ഥാസ്ഥേമ്‌നോ,
        ഭവതു കുശലം ശൈലതനയേ ॥
🪔🪔🪔🪔🪔
നൈസർഗികമായിതതീവകൃശരൂപകം 
പയോധരഭാരത്താലിത്തിരി മുന്നോട്ടാഞ്ഞതും 
തവ മധ്യദേശമിതതീവക്ഷീണിതമിഹ 
ഒടിഞ്ഞീടുമിതെന്നൊരാശങ്ക ജനിപ്പതമ്മേ |

തവ മധ്യകം മമ ധ്യാനരൂപകമാകവേ 
കുത്തിയൊഴുകുന്നൊരു രൗദ്രനദിയിൻ തീരം 
പുൽകിനിൽക്കുമൊരു ദ്രുമം പോൽ വാണിഹ 
ചിരമൈശ്വര്യമായിടട്ടേ, ഹിമശൈലജാതേ! ||
••••••••••••••••••••••

ശ്ലോകം /80/ 
🕉🕉🕉
കുചൗ സദ്യഃ സ്വിദ്യത്തട-
        ഘടിതകൂര്‍പാസഭിദുരൗ,
കഷന്തൗ ദോര്‍മൂലേ,
കനകകലശാഭൗ കലയതാ ।

തവ ത്രാതും ഭംഗാത്,
അലമിതി വലഗ്നം തനുഭുവാ,
ത്രിധാ നദ്ധം ദേവി,
ത്രിവലിലവലീവല്ലിഭിരിവ ॥
🪔🪔🪔🪔🪔
കഞ്ചുളി ഭേദിച്ചിഹ സദാ വിപുലമായിടും 
സ്വേദകണങ്ങളാലനവരതം കുതിർന്നും  
ചുല്ലകയുഗങ്ങളിൽ നിന്നുമുത്ഭവിച്ചിടും 
ഹേമകലശസമാനം തവ കുചയുഗളം |

ഭാരികമിദം മധ്യം ഭംഗമാകാതിരിപ്പാനും 
യഥാകാലമപ്രദേശം ത്രാണിപ്പാനുമുടൻ 
അനംഗനമ്മതന്നരക്കെട്ടിൽ കെട്ടിയ ലവലീ-
വല്ലി ത്രിവലിദർശനഭാഗ്യമിദം, ദേവീ! ||
••••••••••••••••••••••
ശ്ലോകം /81/ 
🕉🕉🕉
ഗുരുത്വം വിസ്താരം,
        ക്ഷിതിധരപതിഃ പാര്‍വതി നിജാത്,
നിതംബാദാച്ഛിദ്യ,
        ത്വയി ഹരണരൂപേണ നിദധേ ।

അതസ്‌തേ വിസ്തീര്‍ണോ,
        ഗുരുരയമശേഷാം വസുമതീം,
നിതംബപ്രാഗ്ഭാരഃ,
        സ്ഥഗയതി ലഘുത്വം നയതി ച ॥
🪔🪔🪔🪔🪔
ഗിരിരാജൻ, സർവപർവതനാഥൻ 
അതിഗുരുത്വാത്മകമതിവിപുലാകാരകം 
നിജ നിതംബദേശം പരിഛേദനം ചെയ്തിഹ 
തവ മംഗല്യഹരണം പരിപാലിച്ചിതത്രെ! |

ആവിധമംബതൻ ദിവ്യജഘനവുമതി-
വിസ്തൃതവുമതീവസാന്ദ്രഭാരകവുമഥ 
വസുധയാസകലം പ്രഛാദനം ചെയ്തിട്ടിഹ 
ഭൂതലഭാരമതീവലാഘവം, ഹൈമവതീ! ||
••••••••••••••••••••••
ശ്ലോകം /82/ 
🕉🕉🕉
കരീന്ദ്രാണാം ശുണ്ഡാന്‍,
കനകകദളീകാണ്ഡപടലീം,
ഉഭാഭ്യാമൂരുഭ്യാം,
ഉഭയമപി നിര്‍ജിത്യ ഭവതി ।

സുവൃത്താഭ്യാം പത്യുഃ,
പ്രണതികഠിനാഭ്യാം ഗിരിസുതേ,
വിധിജ്ഞേ ജാനുഭ്യാം,
വിബുധകരികുംഭദ്വയമസി ॥
🪔🪔🪔🪔🪔
കനകകദളീകാണ്ഡസദൃശം തവ ഭവ്യ-
തയാർന്നോരുദ്വയമതിലോലമിദം പുണ്യം 
ഗജേന്ദ്രവക്രതുണ്ഡമനുരൂപകം സുഭഗം 
നിന്തിരുവടിയിതുരണ്ടും വെല്ലിടുന്നിതല്ലോ! |

സുവൃത്താകാരമാർന്നതും നിജ മഹാപതി-
പരമേശ്വരനെ നിത്യം പ്രണമിച്ചാർജ്ജിച്ച 
കഠിനതയുള്ളതുമായ തവ ജാനുദ്വയം 
ദേവഗജമസ്തകസദൃശമിദം, വിധിജ്ഞേ! ||
••••••••••••••••••••••
ശ്ലോകം /83/ 
🕉🕉🕉
പരാജേതും രുദ്രം,
ദ്വിഗുണശരഗര്‍ഭൗ ഗിരിസുതേ,
നിഷംഗൗ ജംഘേ തേ,
വിഷമവിശിഖോ ബാഢമകൃത ।

യദഗ്രേ ദൃശ്യന്തേ,
ദശശരഫലാഃ പാദയുഗളീ-
നഖാഗ്രച്ഛദ്മാനഃ,
സുര-മകുട-ശാണൈകനിശിതാഃ ॥
🪔🪔🪔🪔🪔
പരമേശ്വരൻ പരാജിതനാകുവാനായ് 
പഞ്ചബാണൻ തന്നുടെയഞ്ചുശരങ്ങളെയി-
രട്ടിയാക്കി തവ തൂണീരസമജംഘയുഗം 
നിറച്ചുബന്ധിച്ചിതു ദശാസ്ത്രങ്ങളും നിശ്ചയം |

ആവിധമാവനാഴിസമം വിളങ്ങും കണങ്കാ-
ലുകളിനറ്റത്തായുള്ള പാദാഗ്രനഖങ്ങൾ 
തവ പാദം നമിക്കും ദേവകോടീരങ്ങൾ 
കൊണ്ടുനിശിതമായിതസ്ത്രമുനപോലംബികേ ||
••••••••••••••••••••••

ശ്ലോകം /84/ 
🕉🕉🕉
ശ്രുതീനാം മൂര്‍ധാനോ,
ദധതി തവ യൗ ശേഖരതയാ,
മമാപ്യേതൗ മാതഃ,
ശിരസി ദയയാ ധേഹി ചരണൗ ।

യയോഃ പാദ്യം പാഥഃ,
പശുപതിജടാജൂടതടിനീ,
യയോര്‍ലാക്ഷാലക്ഷ്മീഃ,
അരുണഹരിചൂഡാമണിരുചിഃ ॥
🪔🪔🪔🪔🪔
ശ്രുതികളിൻ ശിരസ്സുകളായിഹ വിളങ്ങും 
വേദാന്തഗണം തവ ചരണയുഗളമതി-
ഭക്തിസാന്ദ്രമണിയും ശിരോഭൂഷണമായഥ,
ചരണങ്ങളടിയനുമേകണം ദയാവരം |

പന്നഗഭൂഷണജടാജൂടപുണ്യസ്രവണം 
തവ പാദപൂജാർത്ഥം പനിനീരായിടവേ,
മഹാവിഷ്ണുവിന്നരുണചൂഡാമണിശോഭനം 
കോലരക്കിൻ ലേപനകാന്തിസമം, ശ്രീമാതേ! ||
••••••••••••••••••••••
ശ്ലോകം /85/ 
🕉🕉🕉
നമോവാകം ബ്രൂമോ,
നയനരമണീയായ പദയോഃ,
തവാസ്‌മൈ ദ്വന്ദ്വായ,
സ്ഫുടരുചിരസാലക്തകവതേ ।

അസൂയത്യത്യന്തം,
യദഭിഹനനായ സ്പൃഹയതേ,
പശൂനാമീശാനഃ,
പ്രമദവനകങ്കേളിതരവേ ॥
🪔🪔🪔🪔🪔
നയനരമണീയം തവ ചരണയുഗളം
വീണുവണങ്ങീടുന്നിഹ സർവ്വജനാവലി
ചെമ്പഞ്ഞിച്ചാറണിഞ്ഞമരും പാദപത്മദ്വയം 
സ്ഫടികസങ്കാശമിദം പുണ്യം പരമശിവേ |

തവ ദിവ്യപാദാംബുജസ്പർശം കൊതിച്ചിടും 
പശുപതി പരമേശ്വരനസൂയവന്നിഹ
പ്രമദവനമലങ്കരിക്കും കങ്കേളിതരു 
തവ പാദഹനനമിച്ഛിച്ചീടുകിലംബികേ! ||
••••••••••••••••••••••
ശ്ലോകം /86/ 
🕉🕉🕉
മൃഷാ കൃത്വാ ഗോത്രസ്ഖലനമഥ 
        വൈലക്ഷ്യനമിതം,
ലലാടേ ഭര്‍താരം,
ചരണ കമലേ താഡയതി തേ ।

ചിരാദന്തശ്ശല്യം,
ദഹനകൃത-മുന്മൂലിതവതാ,
തുലാകോടിക്വാണൈഃ,
കിലികിലിതമീശാനരിപുണാ ॥
🪔🪔🪔🪔🪔
മഹാദേവൻ തവ വ്യാജനാമം വിളിക്കവേ 
സപത്നീ പേരുപയോഗിച്ചിതു ലജ്ജകൊണ്ടഥ
നമ്രമായൊരു കാന്തനിൻ നെറ്റിമേലുടൻ 
തവ പാദകമലപ്രഹരണമിതു പുണ്യം |

കാമദേവനിതു കണ്ടു തന്നുടെയുള്ളിലാളും
നിജദേഹദഹനചരിതമായുണ്ടായൊരു
ചിരകാലവൈരമറുതിയായ്,‌ തവ കാൽ-
ചിലമ്പിൻ കിലുകിലാരവം ശ്രവിക്കിലമ്മേ! ||
••••••••••••••••••••••
ശ്ലോകം /87/ 
🕉🕉🕉
ഹിമാനീഹന്തവ്യം,
ഹിമഗിരിനിവാസൈകചതുരൗ,
നിശായാം നിദ്രാണം,
നിശി ചരമഭാഗേ ച വിശദൗ ।

വരം ലക്ഷ്മീപാത്രം,
ശ്രിയമതിസൃജന്തൗ സമയിനാം,
സരോജം ത്വത്പാദൗ,
ജനനി ജയതശ്ചിത്രമിഹ കിം ॥
🪔🪔🪔🪔🪔
ഹിമപാതഹാനി വന്നീടുമിഹ സരോരുഹം
ഹിമവാനിലമരും നിത്യം തവ പാദപത്മം
നിശായാമങ്ങളിലമർന്നുറങ്ങുമംബുജം
രാത്രിയ്ക്കുമന്തിയ്ക്കും വാടാ തവ പാദകമലം |

ശ്രീദേവി തന്നുടെ നിവാസമിതംബുജാന്തരം
ഉപാസകർക്കതീവൈശ്വര്യദായകമിദം
തവ പാദപത്മമവിരാമം ജയിയ്ക്കുമെന്ന-തിലടിയനില്ലൊരാശ്ചര്യം, നാരീതിലകമേ! ||
••••••••••••••••••••••
ശ്ലോകം /88/
🕉🕉🕉
പദം തേ കീര്‍തീനാം,
പ്രപദമപദം ദേവി വിപദാം,
കഥം നീതം സദ്ഭിഃ,
കഠിനകമഠീ കര്‍പരതുലാം ।

കഥം വാ ബാഹുഭ്യാം,
ഉപയമനകാലേ പുരഭിദാ,
യദാദായ ന്യസ്തം,
ദൃഷദി ദയമാനേന മനസാ ॥
🪔🪔🪔🪔🪔
പ്രസിദ്ധിക്കാസ്ഥാനമാകും തവ ദിവ്യപ്രപദം
ആപത്തുകൾക്കസ്ഥാനമാകുമിതു നിശ്ചയം
വാഗ്‌ദേവകൾ തവ പുറമടിയെന്തിനു
കൂർമ്മപൃഷ്ഠത്തോടുപമിച്ചിടുന്നിഹ, ദേവീ? |

പാണിഗ്രഹണനേരത്തിങ്കൽ തവ വരൻ
ത്രിപുരാന്തകനെങ്ങനെയങ്ങയുടെ തൃപ്പാദം
അശ്മന്നാരോഹണാചരണവിധിയനുഷ്ഠിച്ചു 
കരുണമാനസം കഠിനമാക്കി, ജഗന്മാതേ! ||
••••••••••••••••••••••
ശ്ലോകം /89/
🕉🕉🕉
നഖൈര്‍നാകസ്ത്രീണാം,
കരകമലസങ്കോചശശിഭിഃ,
തരൂണാം ദിവ്യാനാം,
ഹസത ഇവ തേ ചണ്ഡി ചരണൗ ।

ഫലാനി സ്വസ്ഥേഭ്യഃ,
കിസലയകരാഗ്രേണ ദദതാം,
ദരിദ്രേഭ്യോ ഭദ്രാം,
ശ്രിയമനിശമഹ്നായ ദദതൗ ॥
🪔🪔🪔🪔🪔
നാകനാരീഗണം തവ നഖകാന്തി ചന്ദ്രിക
കാൺകിൽ നിജ കരാഞ്ജലി നേർന്നിടുന്നു
ദേവീ, തവ ചരണാംബുജയുഗളം മുമ്പാകെ
ദേവലോകശാഖിഗണം സദാ നമിതസ്ഥിതം |

കല്പവൃക്ഷത്തളിരിലകൾ ചൊരിഞ്ഞിടുന്നു
മാത്രം സ്വർഗ്ഗസ്ഥർക്കനുഗ്രഹഫലങ്ങൾ
തവ ചരണദ്വയം ദരിദ്രർക്കുമേകിടുന്നു
നിഷ്കർഷമനിശമൈശ്വര്യമിഹ, ചണ്ഡികേ! ||
••••••••••••••••••••••

ശ്ലോകം /90/
🕉🕉🕉
ദദാനേ ദീനേഭ്യഃ,
        ശ്രിയമനിശമാശാനുസദൃശീം,
അമന്ദം സൗന്ദര്യ-
        പ്രകരമകരന്ദം വികിരതി ।

തവാസ്മിന്‍-മന്ദാര-
        സ്തബകസുഭഗേ യാതു ചരണേ,
നിമജ്ജന്മജ്ജീവഃ,
        കരണചരണഃ ഷട്ചരണതാം ॥
🪔🪔🪔🪔🪔
ദീനന്മാർക്കായവരുടെയാശാനുസരണം
ശ്രീത്വം പകരുന്നിതു ദേവിതൻ പദദ്വയം
സൗന്ദര്യസാന്ദ്രമിദം മകരന്ദമവിരാമം
സ്രവിച്ചീടുന്നിഹ തവാനുഗ്രഹധാരയാൽ |

ദേവമന്ദാരദ്രുമമഞ്ജരിസമം സുന്ദരം
തവ പാദാരവിന്ദസവിധത്തിങ്കൽ മുദാ
മമ ജീവനഞ്ചേന്ദ്രിയങ്ങളും മനവുമായി
ഷഡ്പദമായവിരാമം രമിയ്ക്കണം, രമേ! ||
••••••••••••••••••••••
ശ്ലോകം /91/ 
🕉🕉🕉
പദന്യാസക്രീഡാ-
        പരിചയമിവാരബ്ധുമനസഃ,
സ്ഖലന്തസ്‌തേ ഖേലം,
ഭവനകളഹംസാ ന ജഹതി ।

അതസ്‌തേഷാം ശിക്ഷാം,
        സുഭഗമണിമഞ്ജീരരണിത-
ച്ഛലാദാചക്ഷാണം,
ചരണകമലം ചാരുചരിതേ ॥
🪔🪔🪔🪔🪔
പദസഞ്ചാരലീലാഭ്യാസത്തിനായ് സാകൂതം
ഭുവനാങ്കണത്തിലമരും കളഹംസഗണം
നടവഴക്കത്തിനിടയിലിടറിയെന്നാലും
നിന്തിരുവടിയനുഗമിക്കുന്നിതവിരാമം |

ഹംസികാവൃന്ദമാവിധമനുധാവനം ചെയ്തു
തവ രത്നാങ്കിതമഞ്ജീരശിഞ്ജാനം ശ്രവിച്ചു
ചലനശിക്ഷണനിർദ്ദേശമായ് ഗ്രഹിച്ചു,
തവ ചരണകമലം ജയിക്ക! സുശോഭനേ ||
••••••••••••••••••••••
ശ്ലോകം /92/ 
🕉🕉🕉
ഗതാസ്‌തേ മഞ്ചത്വം,
ദ്രുഹിണഹരിരുദ്രേശ്വരഭൃതഃ,
ശിവഃ സ്വച്ഛച്ഛായാ-
        ഘടിതകപടപ്രച്ഛദപടഃ ।

ത്വദീയാനാം ഭാസാം,
പ്രതിഫലനരാഗാരുണതയാ,
ശരീരീ ശൃംഗാരോ,
രസ ഇവ ദൃശാം ദോഗ്ധി കുതുകം ॥
🪔🪔🪔🪔🪔
ഗതിയരുളും തവ മഞ്ചമായിഹ ഭൃത്യർ
ബ്രഹ്മവിഷ്ണുരുദ്രേശ്വന്മാരാം മൂർത്തികൾ
സദാശിവൻ നിജ ശുഭ്രനിർമ്മലകാന്തി
പൊഴിക്കുമൊരു മൂടുപടമേന്തി ശയിക്കവേ |

അംബേ, തവ ദിവ്യാഭയാർന്നൊരു ദേഹത്തിൻ
അരുണാർണവശോഭയേറ്റു പ്രതിഫലിക്കും
ശിവാത്മകശരീരം ശൃംഗാരമൂർത്തിയായ്
കാണുന്നവർക്കിതു കുതുകം, സർവ്വാരുണേ! ||
••••••••••••••••••••••
ശ്ലോകം /93/
🕉🕉🕉
അരാളാ കേശേഷു,
        പ്രകൃതിസരളാ മന്ദഹസിതേ,
ശിരീഷാഭാ ചിത്തേ,
        ദൃഷദുപലശോഭാ കുചതടേ ।

ഭൃശം തന്വീ മധ്യേ,
         പൃഥുരുരസിജാരോഹവിഷയേ,
ജഗത്ത്രാതും ശംഭോഃ,
         ജയതി കരുണാ കാചിദരുണാ ॥
🪔🪔🪔🪔🪔
അംബേ! തവ ചുരുളാർന്ന കേശനികുഞ്ജവും
നൈസർഗികലളിതം തവ മന്ദഹാസവും
നെന്മേനിവാകകുസുമാത്മകാർദ്രചിത്തവും
അരകല്ലിന്നുറപ്പാർന്ന തവ മാറിടവും |

അത്യന്തം കൃശതയാർന്നൊരു മധ്യദേശവും
ബൃഹദ്കുചഭാരവും ജഘനവുമരുണാ-
ർണവ കരുണാകരമൂർത്തി ശംഭുതൻ
വിജയവിഗ്രഹമായ് വിളങ്ങീടുക, മാതേ! ||
••••••••••••••••••••••

ശ്ലോകം /94/ 
🕉🕉🕉
കളങ്കഃ കസ്തൂരീ,
രജനികരബിംബം ജലമയം,
കലാഭിഃ കര്‍പൂരൈഃ,
മരകതകരണ്ഡം നിബിഡിതം ।

അതസ്ത്വദ്‌ഭോഗേന,
പ്രതിദിനമിദം രിക്തകുഹരം,
വിധിര്‍ഭൂയോ ഭൂയോ,
നിബിഡയതി നൂനം തവ കൃതേ ॥
🪔🪔🪔🪔🪔
കർപൂരാത്മകമിദമിന്ദുലേഖകളാൽ
നിബിഡമായൊരു ബിംബമിഹ ശശാങ്കൻ
മരതകഭാജനം സദാ ദ്രവ്യസംപൂരിതം
കളങ്കിതം തവാളികകലകസ്തൂരീകൃതം |

ആവിധം തവ ദൈനംദിനോപഭോഗത്താലിഹ
ചന്ദ്രബിംബച്ചെപ്പിന്നാന്തരം ശൂന്യമാകുന്നേരം
പ്രജാപതി പുനഃ പുനഃ പൂരിപ്പിച്ചീടിന്നിതു
നിർണയം തവേച്ഛപ്രകാരമിദം, ബ്രഹ്മാനന്ദേ! ||
••••••••••••••••••••••

ശ്ലോകം /95/
🕉🕉🕉
പുരാരാതേരന്തഃപുരമസി 
        തതസ്ത്വച്ചരണയോഃ,
സപര്യാമര്യാദാ,
തരളകരണാനാമസുലഭാ ।

തഥാ ഹ്യേതേ നീതാഃ,
ശതമഖമുഖാസ്സിദ്ധിമതുലാം,
തവ ദ്വാരോപാന്തസ്ഥിതി-
        ഭിരണിമാദ്യാഭിരമരാഃ ॥
🪔🪔🪔🪔🪔
പുരാന്തകനുടെയന്തഃപുരമായരുളിടും
തവ ചരണാരവിന്ദം സദാ പൂകാനായിഹ
പൂജോപചാരങ്ങളനുഷ്ഠിക്കുവാനശക്തർ
തരളേന്ദ്രിയലോലുപഗണമിദമീശ്വരീ |

അപ്രകാരം തവ ഗോപുരദ്വാരപാലകർ
അണിമാദിസിദ്ധികളുടെയധ്യയനം നേടി
ശതക്രത്വാദിവിഷയരമന്മാരഥ വൃഥാ
സിദ്ധിസമ്പത്തിൽ രമിച്ചിടുന്നു, സിദ്ധമാതേ! ||
••••••••••••••••••••••
ശ്ലോകം /96/
🕉🕉🕉
കളത്രം വൈധാത്രം,
        കതി കതി ഭജന്തേ ന കവയഃ,
ശ്രിയോ ദേവ്യാഃ കോ വാ,
        ന ഭവതി പതിഃ കൈരപി ധനൈഃ ।

മഹാദേവം ഹിത്വാ,
        തവ സതി സതീനാമചരമേ,
കുചാഭ്യാമാസംഗഃ,
        കുരവകതരോരപ്യസുലഭഃ ॥
🪔🪔🪔🪔🪔
കവികളെത്രയെത്രയിഹ ഭജിക്കുന്നില്ലയോ,
സരസ്വതീവല്ലഭന്മാരായി വിലസിടുന്നു!
മുതലല്പം കൈവന്നാലോരോരുത്തനും നൂനം
ലക്ഷ്മീപതികളായി വിളങ്ങിടുന്നിതാശ്ചര്യം |

സതീരത്നഗണത്തിൽ പ്രഥമഗണനീയം
ദേവിതൻ മാറോടണഞ്ഞിടുമിതു കേവലം
തവ പതി പരമേശ്വരനു സിദ്ധം നിശ്ചയം
ചെങ്കുറുഞ്ഞിയ്ക്കുപോലുമസുലഭമിദം, സാധ്വീ! ||
••••••••••••••••••••••

ശ്ലോകം /97/ 
🕉🕉🕉
ഗിരാമാഹുര്‍ദേവീം,
ദ്രുഹിണഗൃഹിണീമാഗമവിദോ,
ഹരേഃ പത്‌നീം പദ്മാം,
ഹരസഹചരീമദ്രിതനയാം ।

തുരീയാ കാപി ത്വം,
ദുരധിഗമനിസ്സീമമഹിമാ,
മഹാമായാ വിശ്വം,
ഭ്രമയസി പരബ്രഹ്മമഹിഷി ॥
🪔🪔🪔🪔🪔
ഗമ കൂടാതാഗമനിപുണരരുളുന്നിഹ,
ബ്രഹ്മാണിയാം വാണി, തവ ശക്തിതന്നെയാണഥ,
ശ്രീയരുളിടും ഹരിപത്നി പദ്മയും തവാംശം,
രുദ്രമഹിഷിയാം ഗിരികന്യയും തവ ഭാവം |

സർവോപരി തുരീയമവ്യക്തം നിജ ഭാവം
ദേവീ, തവ മഹാമായാസത്വമപ്രാപ്യമിദം
പ്രപഞ്ചമാസകലം നിഃസീമമഹിമാത്മകം
വിശ്വഭ്രമണകൃതം, പഞ്ചബ്രഹ്മസ്വരൂപിണീ! ||
••••••••••••••••••••••
ശ്ലോകം /98/ 
🕉🕉🕉
കദാ കാലേ മാതഃ,
കഥയ കലിതാലക്തകരസം,
പിബേയം വിദ്യാര്‍ഥീ,
തവ ചരണനിര്‍ണേജനജലം ।

പ്രകൃത്യാ മൂകാനാം,
അപി ച കവിതാകാരണതയാ,
കദാ ധത്തേ വാണീ-
        മുഖകമലതാംബൂലരസതാം ॥
🪔🪔🪔🪔🪔
കാലമെത്രയിനിയുമാകുമെന്നരുളിയാലും
മാതേ! കോലരക്കിൻ ശോണലേപനകലിതം
നിന്തിരുവടിയിലഭിഷേകം ചെയ്ത തീർത്ഥം
അടിയനു ദാനം ചെയ്‌വാനിതെന്തമാന്തമമ്മേ |

ആവിധം തവ ചരണപൂജാജലസമാനം
മേധാഽനനാംബുജതാംബൂലചർവിതരസം
പാനം ചെയ്തൊരുപാസകനിതിഹാസം രചിക്കും,
ജന്മനാലിഹ മൂകനെന്നാകിലും, മൂകാംബികേ! ||
••••••••••••••••••••••

ശ്ലോകം /99/ 
🕉🕉🕉
സരസ്വത്യാ ലക്ഷ്മ്യാ,
        വിധിഹരിസപത്‌നോ വിഹരതേ,
രതേഃ പാതിവ്രത്യം,
        ശിഥിലയതി രമ്യേണ വപുഷാ ।

ചിരം ജീവന്നേവ,
        ക്ഷപിതപശുപാശവ്യതികരഃ,
പരാനന്ദാഭിഖ്യം,
        രസയതി രസം ത്വദ്ഭജനവാന്‍ ॥
🪔🪔🪔🪔🪔
സപര്യയനുഷ്ഠിച്ചിടും ദേവ്യോപാസകനിഹ
ലക്ഷ്മീപതിയായും സരസ്വതീവല്ലഭനായും
വിരിഞ്ചവിഷ്ണുഃസപത്നനായഥ വിളങ്ങവേ,
രമ്യഗാത്രയുക്തം രതീകാന്തനുമായിടുന്നു |

ആവിധം തവാരാധകൻ ചിരഞ്ജീവിയായ്
ക്ഷിപ്തജീവനബന്ധനഭേദനം ചെയ്തിട്ടിഹ
പരമാനന്ദസിദ്ധനെന്നൊരുനാമവും നേടി
മോക്ഷസുധാരസമിദം രുചിക്കും, ഗുഹമാതേ! ||
••••••••••••••••••••••

ശ്ലോകം /100/
🕉🕉🕉
പ്രദീപജ്വാലാഭിഃ,
        ദിവസകരനീരാജനവിധിഃ,
സുധാസൂതേശ്ചന്ദ്രോപല-
        ജലലവൈരര്‍ഘ്യരചനാ ।

സ്വകീയൈരംഭോഭിഃ,
        സലിലനിധിസൗഹിത്യകരണം,
ത്വദീയാഭിര്‍വാഗ്ഭിഃ,
        തവ ജനനി വാചാം സ്തുതിരിയം‍ ॥
🪔🪔🪔🪔🪔
പ്രഭാകരനുള്ളൊരു നീരാജനവിധിയിഹ
കൈവിളക്കാൽ ദീപാരാധനയുഴിയും വിധം
അമൃതകരനുള്ളൊരു പാദ്യപൂജയ്‌ക്കായിഹ
ചന്ദ്രകാന്തക്കല്ലിലൂറും ജലാംശബിന്ദുസമം |

ജലനിധിക്കായുള്ളൊരു തർപണമായിഹ
നിജ ജലമൊഴുക്കിവിധിക്കും പുണ്യാഹതുല്യം
ദേവീ! തവ വാണീമണിഗണശ്രേണിയാലിഹ
നിജ സ്തോത്രമാലയിതു ചാർത്തിടാം, ജനനീ! ||

|| ഇതി ശ്രീ ശങ്കരാചാര്യവിരചിതാ 
സൗന്ദര്യലഹരീ സമാപ്താ ||

|| ഇതോടെ ശ്രീ ശങ്കരാചാര്യ വിരചിതമായ 
സൗന്ദര്യലഹരി സമാപിച്ചു ||


••••••••••••••••••••••

ചിത്രങ്ങൾ പ്രതീകാത്മകം മാത്രം 

Comments

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഗുരു സീരീസ് - 4 | തപസ്സ്

ഭക്തി | നവഗ്രഹസ്തോത്രപഠനം