കഥ | മുകുന്ദൻ മാഷ്
കഥ - മുകുന്ദൻ മാഷ് “ അമ്മേ .. ഞാൻ ട്യൂഷനു പൂവാ ... ആറു മണി ആവുംട്ടോ ” ഉച്ചഭക്ഷണം കഴിഞ്ഞതും ഞാൻ പുസ്തകസഞ്ചി തോളത്തിട്ടു ഓടിപോയി . കടമ്പായ കടന്നു ഇടവഴിയിലേക്ക് എത്തിയെങ്കിലും അമ്മയുടെ ചോദ്യം കേട്ടു ... “ ഇന്നെന്താ ഇത്ര നേരം "? സാധാരണ രണ്ടു മുതൽ നാലു വരെയാണല്ലോ മുകുന്ദൻ മാഷ്ടെ ... അല്ല മുകുന്ദേട്ടന്റെ ... അല്ല മൂന്ദേട്ടന്റെ കണക്ക് ട്യൂഷൻ . ഒരു മണിക്കൂർ വൈകിയാലും അമ്മയ്ക്കും ആധിയാവാറില്ല ... കാരണം മൂന്ദന്റെ ക്ലാസ്സിലല്ലേ ... അമ്മയ്ക്കും മൂന്ദേട്ടനെ വലിയ കാര്യമായിരുന്നു ... അമ്മക്കുമാത്രമല്ല ... നാട്ടിലെ എല്ലാർക്കും ... പ്രായഭേദമന്യേ ... ജാതിഭേദമന്യേ .. പാർട്ടി ചേരിതിരിവില്ലാതെ എല്ലാർക്കും പ്രിയങ്കരൻ ......